TJ Joseph: മതചിഹ്നം ധരിച്ചെത്തുന്നവർ കുട്ടികൾക്ക് ക്ലാസ് എടുക്കരുത്
തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായ ടി.ജെ.ജോസഫ് , 2010 മാർച്ചിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥികൾക്കുള്ള മലയാളം ഇന്റേണൽ പരീക്ഷ പേപ്പറിൽ ഒരു ചോദ്യം സജ്ജീകരിച്ചു. ആ ചോദ്യത്തിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ടി.ജെ.ജോസഫിന്റെ കെെപ്പത്തികൾ വെട്ടിമാറ്റുന്നത്. ചോദ്യ പേപ്പറിലെ 11-ആം നമ്പറിൽ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആവശ്യത്തിനുള്ള ചിഹ്നങ്ങൾ ചേർക്കാനുള്ള ഈ ചോദ്യം മതനിന്ദ കലർന്നതാണെന്ന പേരിലാണ് വിവാദമായത്.പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോൾ ജൂലായ് 4-നാണ് ടിജെ ജോസഫിന് നേരെ ആക്രമണം നടക്കുന്നത്. ജോസഫിന്റെ വീടിനു സമീപത്തുള്ള നിർമ്മല മാതാ പള്ളിയിൽ കുർബ്ബാന കഴിഞ്ഞ് അദ്ദേഹവും കുടുംബവും കാറിൽ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോഴാണ് അക്രമികൾ വാനിലെത്തി അവരുടെ വാഹനം തടഞ്ഞുനിർത്തിയത്. കാർ തടഞ്ഞ ഏഴംഗ സംഘം ആദ്യം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജോസഫിനെ കാറിൽ നിന്നും വലിച്ചിറക്കുകയും അദ്ദേഹത്തിൻറെ കൈകളിലും കാലുകളിലും ആയുധങ്ങൾ കൊണ്ട് വെട്ടുകയും ചെയ്തു. ആക്രമണത്തെ അതിജീവിച്ച ടിജെ ജോസഫ് വിദ്യാഭ്യാസത്തിൽ മതം കടന്ന് വരുന്നത് ശക്തമായി തടയണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ചെയ്തു.newsTimesXP MalayalamUpdated: 14 Aug 2023, 1:00 pm - TimesXP Malayalam
- news
- Tj Joseph Says About Teachers Who Wearing Religious Symbols Should Not Take Classes For Children