Shivraj Singh Chouhan: അഞ്ചാം തവണയും മുഖ്യമന്ത്രിയാകാൻ ശിവരാജ് സിങ് ചൗഹാന്
1006 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമധ്യപ്രദേശിൽ ബിജെപി തുടർഭരണത്തിലേക്ക് എത്തുമ്പോൾ ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചാം ഊഴം. മറ്റൊരു നേതാവിന് മുഖ്യമന്ത്രിക്കസേര നൽകാൻ ബിജെപി തുനിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ട്. 'മാമാജി'യെന്ന് ജനങ്ങൾ വിളിക്കുന്ന ശിവരാജ് സിങ് ചൗഹാന് നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നു തെളിയിക്കുന്നതാണ് ഇത്തവണത്തെ വിജയം. ചൗഹാൻ 2005ലാണ് മുഖ്യമന്ത്രിക്കസേരയിൽ എത്തുന്നത്. പിന്നീട് 2008ലും 2013ലും 2020ലും മുഖ്യമന്ത്രിയായി. 2018 -ൽ കമൽനാഥിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം പിടിച്ചപ്പോഴാണ് ചൗഹാന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്. എന്നാൽ 2020ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ കോൺഗ്രസ് വിട്ടതോടെ കമൽനാഥിന് ഭരണം നഷ്ടമായി. വിമതർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ചൗഹാനെ മുഖ്യമന്ത്രിയാക്കി ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ബുദ്നി മണ്ഡലത്തിൽനിന്ന് തുടർച്ചയായ അഞ്ചു തവണ ശിവരാജ് സിങ് ചൗഹാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കായി തുടങ്ങിയ വെച്ച ക്ഷേമപദ്ധതികളാണ് ചൗഹാൻ സർക്കാരിൻ്റെ ജനപിന്തുണ വർധിപ്പിക്കാൻ ഇടയാക്കിയതെന്ന വിലയിരുത്തൽ. ഇതിൽ പ്രധാന പദ്ധതിയാണ് ലഡ്ലി ബെഹ്ന യോജന.