ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപിക
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം അധ്യാപിക. രാമകൃഷ്ണന് കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ചേരില്ലെന്നും. മോഹിനിയാട്ടം എന്നത് സ്ത്രീകൾക്കുള്ളതാണെന്നുമാണ് അധ്യാപിക അധിക്ഷേപിച്ചത്. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്നാണ് അധ്യാപിക പറഞ്ഞിരുന്നത്. എന്നാൽ ഇത് സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അതേസമയം ആർഎൽവി രാമകൃഷ്ണനും പ്രതികരിച്ച് രംഗത്തെത്തി. അധ്യാപികയുടെ പരാമർശം പട്ടികജാതി സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും പരാമർശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.