Rajitha name of strong girl: മുടി വെട്ടി ആൺവേഷം ധരിച്ച് ജീവിക്കാനിറങ്ങിയ രജിത
1183 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅമ്മ മരിച്ചപ്പോഴാണ് ഒറ്റപ്പെട്ടതായി തോന്നിതുടങ്ങിയത്. പക്ഷേ അമ്മ പലകാര്യങ്ങളും പഠിപ്പിച്ചിരുന്നു. എവിടെയൊക്കെ സ്ട്രോങായി നിൽക്കണം. എങ്ങനെ പ്രതിസന്ധികളെ നേരിടാൻ ശ്രമിക്കണം അങ്ങനെ പലതും... അതോണ്ടാവും ഇത്രയും നേരിട്ടും ഇവിടെ എത്താൻ സാധിച്ചത്. അമ്മയെ കുറിച്ച് ഓർത്താണ് രജിത തന്റെ ജീവിതകഥ പറഞ്ഞു തുടങ്ങിയത്. മാർത്തോമ വുമൺസ് കോളേജിലേക്ക് അഡ്മിഷൻ ശരിയായതറിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എങ്ങോട്ട് പോകും എവിടെ അഭയം തേടും എന്നൊന്നും അറിയില്ലായിരുന്നു. ബസ്റ്റോപ്പിലൊക്കെ രാത്രി ചിലവഴിക്കാൻ നോക്കിയപ്പോഴും ദുരനുഭവങ്ങൾ അങ്ങനെ ഒരമ്പത്തിലെത്തി, അവിടെ ക്ഷേത്രനടയിൽ കുറച്ചുകാലം അഭയം തേടി. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന നിവേദ്യം കഴിച്ച് വിശപ്പടക്കി. ആൺകുട്ടിയെപോലെ മുട്ടിവെട്ടി വേഷം ധരിച്ചത് കൊണ്ട് ആളുകൾ തിരിച്ചറിഞ്ഞിരുന്നില്ല. വന്ന വഴികൾ അത്ര എളുപ്പമായിരുന്നില്ല രജിതയ്ക്ക്. അമ്മയുടെ മരണത്തോടെ തളർന്നെങ്കിലും തിരിച്ച് വരാൻ പ്രയാസപ്പെട്ടിരുന്നു. പലരുടെയും അനുഭവ കഥകൾ നിങ്ങൾ കേട്ടിരിക്കും. ആരും തുണയില്ലാത്ത അവസ്ഥയിൽ നിന്ന് മാർത്തോമ വുമൺസ് കോളേജിലെ ചെയർപേഴ്സണായി രജിത നടന്ന് വന്ന ദൂരം ഒട്ടും ചെറുതായിരുന്നില്ല.