Lok Sabha Election 2024: പോളിങ് ശതമാനം കുത്തനെകുറഞ്ഞ; ആശങ്കയിൽ മുന്നണികൾ
കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തും ദേശീയ തലത്തിലും പോളിങ് ശതമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലെ കണക്ക് അനുസരിച്ച് 2019 നെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണ് കേരളത്തില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 70.35 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2019 ൽ 77.84 ശതമാനമായിരുന്നു പോളിങ്ങ്. നാല്പത് ദിവസത്തില്‍ അധികം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണ കേരളത്തില്‍ അരങ്ങേറിയത്. എന്നാല്‍ ഈ ആവേശം വോട്ടായി മാറാത്തത് മുന്നണികളില്‍ ആശങ്കയ്ക്ക് ഇടായാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 64.2 ശതമാനമാണ് രണ്ടാം ഘട്ടത്തിലെ പോളിങ്.