Army trains youth for avalanche rescue: മഞ്ഞിനടിയിൽപ്പെട്ടാൽ എങ്ങനെ കണ്ടെത്തും, പരിശീലനം നൽകി ഇന്ത്യൻ പട്ടാളം
മഴയും പ്രളയവും പോലെ തന്നെ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ഹിമപാതം. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹിമപാതത്തിൽ അതിജീവിക്കുക എന്നത് സാധ്യത തീരെ കുറവാണ്. കശ്മീർ പോലുള്ള പ്രദേശങ്ങളിൽ ഇത്തരം ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയും ബുദ്ധിമുട്ടാണ്. പ്രാദേശികരായ ജനങ്ങൾക്ക് പരിശീലനം നൽകുന്നത് വിദഗ്ധരെത്തുന്നതിന് മുൻപ് തന്നെ രക്ഷാപ്രവർത്തനം ശാസ്ത്രീയമായി നൽകാൻ സഹായകരമാകും. ഈ തിരിച്ചറിവിലാണ് ഇന്ത്യൻ സൈന്യത്തിന്റെ കശ്മീരിലെ ഓഫീസുകൾക്ക് കീഴിൽ ഹിമപാത രക്ഷാപ്രവർത്തന പരിശീലനം നൽകി വരുന്നത്. ഇക്കുറി ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്തെ യുവാക്കൾക്കാണ് സൈന്യം പരിശീലനം നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട യുവാക്കളെ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉപകരണങ്ങൾ ഉൾപ്പടെ പരിചയപ്പെടുത്തികൊണ്ട് പരിശീലനം നൽകിയത്. മഞ്ഞിൽ അകപെട്ടുപോയവരെ കണ്ടെത്തുന്നതാണ് ശ്രമകരമായ ജോലി ഇത് ശാസ്ത്രീയമായി എങ്ങനെ ചെയ്യാം. ഷവൽ ഉപയോഗിക്കുന്നത് എങ്ങനെ. കണ്ടെത്തുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, മൃത ശരീരങ്ങളാണ് ലഭിക്കുന്നതെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ പരിശീലനങ്ങളാണ് നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ സൈനിക സഹായം ലഭിക്കുന്നതിന് മുൻപ് തന്നെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇത്തരം പരിശീലനം മുതൽക്കൂട്ടാകുമെന്ന് സൈനിക വക്താക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.