Kanam Rajendran Life: കാൽപ്പാദം മുറിച്ചുമാറ്റിയപ്പോഴും തളർന്നില്ല; അവസാനം വരെ പൊരുതി കാനം
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷതമായിയുണ്ടായ വേർപാടിന്റെ ഞെട്ടലിലാണ് കേരള രാഷ്ട്രീയം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അനാരോഗ്യംമൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മൂന്ന് മാസത്തെ അവധിക്ക് കേന്ദ്ര കമ്മിറ്റിക്ക് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. രോഗാവസ്ഥയും താൻ തിരിച്ചുവരുന്ന പ്രതീക്ഷ കാനം പങ്കുവച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ പാർട്ടിക്കൊപ്പം സഞ്ചരിച്ച നേതാവാണ് കാനം രാജേന്ദ്പൻ.1978-ലാണ് സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. 1982 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 7-മത് കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1987 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 ലാണ് അദ്ദേഹം ആദ്യമായി സിപിഐയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുന്നത്.