Farmers Under Threat Of Attachment: വയനാട്ടിൽ ആയിരക്കണക്കിന് കർഷകർ ജപ്തി ഭീഷണിയിൽ
1060 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട്ടിൽ ആയിരക്കണക്കിന് കർഷകർ ജപ്തി ഭീഷണിയിലെന്നു റിപ്പോർട്ട്. ജപ്തി നടപടികൾക്ക് പിന്നാലെ ഭൂമി ലേലം ചെയ്യുന്ന നടപടികൾക്കും തുടക്കമിട്ട് ബാങ്കുകൾ. കുടിയേറ്റ മേഖലയായ പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിൽ മാത്രം നൂറുകണക്കിന് കർഷകരാണ് ജപ്തി ഭീഷണിയുടെ നിഴലിൽ കഴിയുന്നത്. പാടിച്ചിറ, നടവയൽ വില്ലേജുകൾക്ക് കീഴിലെ നാലുപേരുടെ ഭൂമിയും അതിലെ സ്വത്തുവഹകളും ഓഗസ്റ്റ് 24 ന് ലേലം ചെയ്യുമെന്ന് കാണിച്ച് ബത്തേരി പ്രാഥമിക കാർഷിക വികസന ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടു പോകുമ്പോഴും സർക്കാർ നിസംഗത തുടരുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പകള്‍ക്കു പലിശയിളവ് നല്‍കുന്നത് നിര്‍ത്തിവെച്ചതിലും പ്രതിഷേധമുണ്ട്. ഏഴു ശതമാനം പലിശ നിരക്കിലാണ് സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ അനുവദിച്ചിരുന്നത്. പലിശയില്‍ മൂന്നു ശതമാനം നബാര്‍ഡ് സബ്സിഡിയാണ്. നാല് ശതമാനം വായ്പക്കാരാണ് അടച്ചിരുന്നത്. ഈ നാലു ശതമാനം ഏറ്റെടുത്ത് 2013ൽ അന്നത്തെ സര്‍ക്കാര്‍ ഉത്തരവായി. പലിശ വായ്പക്കാരില്‍നിന്നു ഈടാക്കരുതെന്നും സര്‍ക്കാര്‍ നല്‍കുമെന്നും ബാങ്കുകളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത് ബാങ്കുകള്‍ നിര്‍ത്തിവച്ചു. എന്നാല്‍ കുറച്ചുകാലമായി പലിശ ഒഴിവാക്കിയ വകയില്‍ ലഭിക്കേണ്ട തുകയുടെ വിവരം ബാങ്കുകള്‍ സമയബന്ധിതമായി സഹകരണ വകുപ്പ് മുഖേന സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ തുക അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ കാര്‍ഷിക വായ്പകളില്‍ പലിശയിളവ് നല്‍കുന്നത് നിര്‍ത്തിവച്ചത്. ഇത് കർഷകർക്ക് കനത്ത തിരിച്ചടിയായി. കാര്‍ഷിക വായ്പ സബ്സിഡി ഇനത്തില്‍ മാത്രം ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് 34 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതിന് പുറമെ കര്‍ഷക കടാശ്വാസ കമ്മീഷന് സിറ്റിംഗുകളിലൂടെ നല്കിയ ഇളവ് ഇനത്തില്‍ 22 കോടിയിലേറെ രൂപയും സഹകരണ ബാങ്കുകള്‍ക്കു ലഭിക്കാനുണ്ട്.