Wayanad Heavy Rain Disaster: കനത്ത മഴയിൽ വയനാട്ടിൽ 20 കോടിയിലേറെ രൂപയുടെ നാശനഷ്ടം
1008 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട്ടിലെ കാലവർഷക്കെടുതിയിൽ കർഷകർക്ക് 20 കോടിയിലേറെ രൂപയുടെ നാശനഷ്ടം. കാറ്റിലും, കൃഷിയിടത്തില്‍ വെള്ളം കയറിയും പച്ചക്കറികള്‍, വാഴ, റബര്‍, തെങ്ങ്, ഇഞ്ചി തുടങ്ങിയ വിളകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ജൂലൈ അവസാനം വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലയില്‍ 205,595,720 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 1681 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് മഴയില്‍ നശിച്ചത്. വെള്ളം കയറി നശിച്ചതില്‍ കൂടുതലും വാഴകൃഷി തന്നെയാണ്. 1659 ഹെക്ടര്‍ വാഴകൃഷിയാണ് ഇത്തവണത്തെ കാലവര്‍ഷത്തില്‍ നശിച്ചത്. 0.79 ഹെക്ടര്‍ തെങ്ങും മഴയില്‍ നശിച്ചു. ഇതില്‍ 4.65 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 1.2 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയാണ് ഈ കാലവര്‍ഷത്തില്‍ നശിച്ചത്. ഇതില്‍ 48,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇഞ്ചി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി 2.37 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് മഴയില്‍ നശിച്ചത്. ഇഞ്ചികൃഷിയില്‍ മാത്രം 4.56 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കവുങ്ങ്, നേന്ത്രവാഴ, പച്ചക്കറികള്‍ തുടങ്ങിയ കൃഷികള്‍ മഴയില്‍ വ്യാപകമായി നശിച്ചത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൃഷി നശിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം, മുന്‍കാലങ്ങളിലെ കൃഷിനാശവുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ നഷ്ടപരിഹാരം ഇനിയും ലഭിക്കാനുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.