എഴുന്നൂറോളം കലാകാരന്മാര് അണിനിരന്നു തുടിതാളം അലയടിച്ചപ്പോൾ ആവേശത്തിലായി വയനാട്
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഗോത്രവർഗ്ഗക്കാരുടെ പ്രധാന വാദ്യോപകരണമായ തുടി കൊട്ടി റെക്കോർഡ് നേടാൻ ലക്ഷ്യമിട്ട് നടത്തിയ 'അറബുട്ടാളു' (തുടികളി) ആവേശം ജനങ്ങളെ വാനോളം ഉയർത്തി. കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് എഴുന്നൂറോളം കലാകാരന്മാരെ അണിനിരത്തി ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് നേടാനാണ് 'അറബുട്ടാളു' സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര് തുടിയുടെ ആകൃതിയിൽ നിന്നാണ് പരിപാടി അവതരിപ്പിച്ചത്. പാട്ടിനൊത്ത് 15 മിനിറ്റ് വീതമുള്ള നാല് വിഭാഗങ്ങളിലായി കലാകാരന്മാര് വ്യത്യസ്ത താളങ്ങള്‍ കൊട്ടിയാടിയതോടെ കല്പറ്റയുടെ ആവേശത്തിന് അതിരുകളിലായിരുന്നു. വിദേശ സഞ്ചാരികള്‍ ഉൾപ്പെടെ നൂറുകണക്കിന് കണികളാണ് പരിപാടി കാണാനായി എത്തിയത്. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സമിതിയും ഉണര്‍വ് നാടന്‍ കലാപഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് തുടികൊട്ട് സംഘടിപ്പിച്ചത്. വയനാട് ജില്ലയിലെ ഗോത്രവിഭാഗത്തിൽപെട്ട 200 ലധികം കലാകാരന്മാരും തുടികളിയിൽ മാറ്റുരയ്ച്ചൂ. ഗോത്രവിഭാഗക്കാരുടെ എഴുതപ്പെടാത്ത ചരിത്രം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അറബുട്ടാളു സംഘടിപ്പിച്ചത്. ഗോത്രവിഭാഗത്തിന്റെ തുടി, വട്ടക്കളി, പിന്‍പാട്ട് എന്നിവ കോര്‍ത്തിണക്കിയാണ് തുടികൊട്ട് അരങ്ങേറിയത്. കേരളത്തിലെ ഏറ്റവും പഴക്കം കൂടിയ നാട്ടുവാദ്യങ്ങളാണ് തുടിയും ചീനിയും. ഗോത്രവിഭാഗക്കാരുടെ ജനനം മുതല്‍ മരണംവരെ തുടിയുടെയും ചീനിയുടെയും താളം പാട്ട് രൂപങ്ങളായുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി ഗോത്രവിഭാഗങ്ങളുള്ള ജില്ലയിൽ ഗോത്രപ്പാട്ടുകളും നാട്ടുവാദ്യങ്ങളും സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യതോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രമേഷ് കരിന്തലക്കൂട്ടം, ഉദയന്‍ കുണ്ടുംകുഴി, വിജയന് ഗോത്രമൊഴി, ബൈജു തൈവമക്കള്‍, ബിജു കൂട്ടം, രതീഷ് ഉണര്‍വ്, വിപിന്‍ പൊലിക തുടങ്ങിയവര്‍ തുടികൊട്ടിന് നേതൃത്വം നല്കി