Tiger Attacks: കടുവകളെ ഭയന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല; പരാതിയുമായി പനവല്ലി പ്രദേശവാസികൾ
1002 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട്ടിലെ പനവല്ലി മേഖലയിൽ നാലിലധികം കടുവകൾ ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍. ഏത് സമയത്തുവേണമെങ്കിലും വീട്ടുമുറ്റത്തെത്തി അക്രമിച്ചേക്കാമെന്ന ഭീതിയിലാണ് തങ്ങൾ കഴിയുന്നതെന്നും പനവല്ലി പ്രദേശവാസികൾ പറഞ്ഞു. പനവല്ലി, സര്‍വാണി, ആദണ്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവ ശല്യം രൂക്ഷമായിരിക്കുന്നത്. രാത്രിയില്‍ ആദണ്ട റോഡില്‍ അമ്പുകണ്ടി കടയുടെ സമീപത്തും കോമത്ത് സുരേഷിന്റെ വീടിനുമുന്നിലും കൊച്ചുകുടിയില്മണിയുടെ വീട്ടുമുറ്റത്തും കടുവയെത്തി. നേരമിരുട്ടിയാല്‍ കടുവയെ ഭയന്ന് പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് തങ്ങളെന്ന് പനവല്ലിക്കാര്‍ പറയുന്നു. പ്രദേശത്ത് റോന്ത് ചുറ്റുന്ന വനപാലകര്‍ ഏറെയുണ്ടെങ്കിലും കടുവകളെ കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെ പനവല്ലി സ്കൂളിനുസമീപത്തെ തലമലക്കുന്ന് സരസുവിന്റെ വീട്ടില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ കടുവ പിടികൂടിയതോടെയാണ് ഈ ഭാഗത്തെ ജനങ്ങളില്‍ ഭീതി വര്‍ധിച്ചത്. നായയുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് കടുവ നായയെ കടിച്ചുകൊണ്ടുപോകുന്നത് കണ്ടത്. ജനങ്ങൾ പ്രതിഷേധം തുടങ്ങിയതോടെ സര്‍വസന്നാഹങ്ങളും രണ്ട് കൂടുമായി കടുവയെ പിടിക്കാൻ വനപാലകർ ശ്രമിക്കുന്നുണ്ടെങ്കിലും കടുവ കൂടുകളുടെ പരിസരത്തേക്ക് എത്തുന്നില്ല. പനവല്ലിയിലും സമീപപ്രദേശങ്ങളിലുമായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നിന് പനവല്ലി - സര്‍വാണി - തിരുനെല്ലി റോഡരികിലെ കാല്‍വരി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചിരുന്നു. ഒന്നിലധികം കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞദിവസം ആദണ്ടയിലും കടുവയ്ക്കായി കൂടുവെച്ചിട്ടുണ്ട്. വളര്‍ത്തുനായകളെയാണ് കടുവ പ്രധാനമായി ലക്ഷ്യമിടുന്നതെന്നതിനാല്‍ കഴിഞ്ഞദിവസം കൂട് സ്ഥാപിച്ചത് ആദണ്ടയിലെ വീടിനോടുചേര്‍ന്നാണ്.