Tiger Attack: കടുവയ്ക്ക് മുൻപിൽ അകപ്പെട്ട് തോട്ടം തൊഴിലാളികൾ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വയനാട്ടിലെ വാകേരിയിലെ സ്വകാര്യ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ കടുവയുടെ മുൻപിൽ അകപ്പെട്ട തോട്ടം തൊഴിലാളികള്‍ കടുവയുടെ മുന്നില്‍ നിന്നും തളനാഴിരയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഏദന്‍ ഏലം എസ്റ്റേറ്റിലെ ജീവനക്കാരാണ് കടുവയുടെ മുൻപിൽ അകപ്പെട്ടത്. ശാരദ, ഇ്ന്ദിര, ഷീജ എന്നീ തൊളിലാളികളാണ് കടുവക്ക് മുന്നില്‍ അകപ്പെട്ടത്. എണ്‍പതോളം തൊഴിലാളികളും എസ്റ്റേറ്റിലെ ജീവനക്കാരും ഈ സമയം തോട്ടത്തിലുണ്ടായിരുന്നു. തട്ടുതട്ടായി തിരിച്ച എണ്‍പതിലധികം ഏക്കര്‍ വരുന്ന തോട്ടത്തില്‍ ഏറ്റവും താഴെ ഭാഗത്തായിരുന്നു കടുവയുണ്ടായിരുന്നു. ഏലച്ചെടികള്‍ക്ക് ഇടയില്‍ വിശ്രമിക്കുകയായിരുന്ന കടുവ പെട്ടെന്ന് ശാരദക്ക് നേരെ അലര്‍ച്ചയോടെ ചാടിവീഴുകയായിരുന്നു. നിലവിളിച്ച് തിരിഞ്ഞ് ഓടുന്നതിനിടെ ഇവര്‍ ബോധരഹതിയായി വീണുവെന്ന് ഷീജ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ശാരദയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഇന്ദിരക്ക് നേരെയും കടുവ അലറിയടുത്തു. ഇവരും ഓട്ടത്തിനിടെ തളര്‍ന്നുവീണു. ഇതോടെ തെല്ല് മാറി നിന്നിരുന്ന ഷീജ ബഹളം കൂട്ടുകയായിരുന്നു. ഇവരുടെ ശബ്ദം കേട്ട് മറ്റു തൊഴിലാളികളും ഓടിയെത്തുകയും ബഹളം കേട്ട് കടുവ പിന്തിരിഞ്ഞ് സമീപത്തെ വയലിലേക്ക് ഇറങ്ങി എസ്റ്റേറ്റിന്റെ തന്നെ മറ്റൊരു ഭാഗത്തേക്ക് കയറിപോകുകയായിരുന്നു. വിവരമറിഞ്ഞ് ഇരുളം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തി എസ്റ്റേറ്റില്‍ തിരച്ചില്‍ നടത്തി. ഇതോടെ എസ്റ്റേറ്റില്‍ നിന്നിറങ്ങിയ കടുവ വയലിനക്കരെയുള്ള ആറേക്കര്‍ പ്രദേശത്തെ കാപ്പിത്തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. ഏതായാലും തുടര്‍ ദിവസങ്ങളിലും പ്രദേശത്ത് നിരീക്ഷണം നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.