Tiger In Panavally: നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിലായി
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വയനാട് ജില്ലയിലെ മാനന്തവാടി പനവല്ലി പ്രദേശവാസികളെ ഒന്നരമാസത്തോളം ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ. വനപാലക സംഘം ഉൾപ്പെടെയുള്ള മയക്കുവെടി സംഘത്തിന്റെ മുന്നിൽപ്പെടാതെ മുങ്ങി നടന്ന കടുവയാണ് ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ വനവകുപ്പ് സ്ഥാപിച്ച കെണിയിൽ അകപ്പെട്ടത്. കടുവ കെണിയിലായതോടെ പനവല്ലി പ്രദേശവാസികൾക്ക് തീർത്തും ആശ്വാസകരമാണ്. കടുവ കൂട്ടിൽ കയറാൻ മടിച്ചതിനെ തുടർന്ന് മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിക്കുനത് ഏറെ കടമ്പകൾക്ക് ശേഷമാണ്. രണ്ടാം ദിവസവും പ്രദേശത്ത് കടുവയ്ക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല എന്നാൽ കടുവ വനപാലകരുടെ കണ്ണിൽപ്പെടാതെ ചൊവ്വാഴ്ച വൈകിട്ട് ജനവാസകേന്ദ്രത്തിനരികിലെത്തുകയും പ്രദേശവാസി കടുവയുടെ മുന്നിൽ അകപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രാത്രി 8 മണിയോടെയാണ് കൂട്ടിലകപ്പെടുന്നത്. കഴിഞ്ഞ ദിവസം കടുവ വീട്ടിനുള്ളിലെത്തിയ ആദണ്ട കോളനിക്ക് സമീപത്ത് വനവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ട കടുവറുടെ അലർച്ച കേട്ടാണ് സമീപവാസികളും വനവകുപ്പും സ്ഥലത്തെത്തുന്നത്. വൈകുന്നേരം കടുവ ഈ പ്രദേശത്ത് എത്തിയിരുന്നത് പ്രദേശവസായിയായ സതീഷ് കുമാർ കണ്ടിരുന്നു. പുല്ലരിഞ്ഞു മടങ്ങുമ്പോൾ സതീഷ് കടുവയുടെ മുന്നിൽ അകപെട്ടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വനപാലക സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 42 പേരടങ്ങുന്ന വനപാലകസംഘം രണ്ട് ടീമായി തിരഞ്ഞാണ് പനവല്ലി എമ്മടി, തോൽപ്പെട്ടി വന്യജീവിസങ്കേതം, സർവാണി, റസൽകുന്ന് എന്നിവിടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. കടുവ ഭക്ഷണം തേടി ഇറങ്ങിയപ്പോഴാകാം കൂടിനരികിലെത്തിയതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ ആദണ്ടയിലെ കാപ്പിത്തോട്ടത്തിൽ കുടുങ്ങിയ കടുവ തന്നെയാണ് ഇന്നലെ കെണിയിലായത്. 2016 ഇത് നടന്ന വനംവകുപ്പ് സെൻസസിൽ നോർത്ത് വയനാട് വനം ഡിവിഷനിലെ തിരുനെല്ലി വനത്തിൽ കണ്ടെത്തിയ എൻ.ഡബ്ല്യു-അഞ്ച് എന്ന പേര് നൽകിയ കടുവയാണിത്. വനപാലകരാണ് കടുവയ്ക്ക് പേര് നൽകിയിരുന്നത്. അന്ന് ആദണ്ടയിലെ കാപ്പിത്തോട്ടത്തിൽ കൂട് സ്ഥാപിച്ചായിരുന്നു കടുവയെ പിടികൂടിയത്. അതിന്റെ സമീപത്തുതന്നെയാണ് കടുവയെ തുറന്നുവിട്ടതെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം വനപാലകർ ഇപ്പോഴും സമ്മതിച്ചിട്ടില്ല. അതേ സമയം പനവല്ലിയിൽ കുടുങ്ങിയ കടുവയെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ വനംവകുപ്പ് പരിശോധിച്ച് വരികയാണ്. സുൽത്താൻബത്തേരി കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിൽ സൗകര്യം കുറവാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇവിടേക്ക് തന്നെ കടുവയെ കൊണ്ടുവന്നാൽ പ്രതിസന്ധിയാകും എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.