വായ്പ എഴുതിത്തള്ളിയാലേ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കൂ എന്ന് നാട്ടുകാർ
1043 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകര്ഷകനായ പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന് നായരെ വീടിനു സമീപത്തെ സ്വകാര്യതോട്ടത്തില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടില്‍ വായ്പാ തട്ടിപ്പിന് ഇരയായ രഷകനാണ് ഇദ്ദേഹം. തന്റെ 70 സെന്റ് സ്ഥലം ഈട് വെച്ച് പുല്‍പ്പളളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 2016-17ല്‍ 75000 രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഈ വസ്തുവിന്റെ പേരില്‍ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് 25 ലക്ഷം രൂപ അധികമായി എടുത്തു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നുണ്ട്. ഈ തുക പലിശയടക്കം ഇപ്പോള്‍ 35 ലക്ഷം രൂപയോളമായിട്ടുണ്ട്. നാളുകളായി ജപ്തി ഭീഷണിയെ തുടര്‍ന്ന് രാജേന്ദ്രന് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരിച്ച രാജേന്ദ്രന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, വായ്പ പൂര്‍ണമായും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കൂ എന്നാണ് പ്രദേശവാസികളുടെ നിലപാട്.