Thirunelli: മൃതദേഹം അഴുകുന്ന വെള്ളം കുടിക്കേണ്ട അവസ്ഥയാണ് മീൻകൊല്ലി പ്രദേശവാസികൾക്ക്
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കബനി പുഴയോട് ചേർന്നുള്ള ശ്മശാനം കാരണം മൃതദേഹം അഴുകുന്ന വെള്ളം കുടിക്കേണ്ട നിസ്സഹായാവസ്ഥയിലാണ് തിരുനെല്ലി പഞ്ചായത്തിലെ മീൻകൊല്ലിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ. ആദിവാസി വിഭാഗമായ അടിയ സമുദായത്തിന്റെ ശ്മശാനം കബനി നദിയോട് ചേർന്ന് മൂന്നുമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ചതുപ്പ് നിലത്തിന് സമാനമായ സ്ഥലത്താണ് ഇപ്പോൾ മൃതദേഹം സംസ്കരിക്കുന്നത്. സംസ്കരിക്കുന്നതിന് മുന്നെ കുഴിയിലെ വെള്ളം കോരി വറ്റിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. കർണാടകയിലെ കുടകിൽ വച്ച് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച ബാവലി ഷാണമംഗലം കോളനിയിലെ പുത്തൻവീട്ടിൽ ബിനീഷിന്റെ അടക്കം മൃതദേഹം മറവുചെയ്തത് ഇവിടെയാണ്. കുഴിയെടുത്തെങ്കിലും ഏറെ സമയമെടുത്താണ് ഇതിലെ വെള്ളം കോരിമാറ്റിയത്. തിരുനെല്ലി പഞ്ചാത്തിലെ പത്താംവാർഡിൽ അടിയ സമുദായത്തിൽപ്പെട്ട നിരവധി കുടുംബംഗാളാണ് താമസിക്കുന്നത്. ഈ പ്രദേശത്ത് മരണമുണ്ടായാൽ റോഡിനും കബനി പുഴകും ഇടയിലുള്ള ഈ ചെറിയ സ്ഥലത്താണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത്. പുഴയിലെ ജലനിരപ്പിനോട് ഒപ്പം തന്നെ താഴ്ച്ചയുള്ള സ്ഥലമായതിനാൽ കഴിഞ്ഞ ദിവസം കുഴിയെടുത്തത് തന്നെ ഏറെ പ്രയാസപ്പെട്ടായിരുന്നു. പതിറ്റാണ്ടുകളായി ആദിവാസി കുടുംബങ്ങൾ ഈ കുറഞ്ഞ സ്ഥലത്താണ് മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത്. പലപ്പോഴും കുഴിയെടുക്കുന്നതിനിടെ മുമ്പ് വെച്ച മൃതദേഹ അവശിഷ്ടങ്ങൾ പുറത്തുവരാറുണ്ടെന്നും നാട്ടുകാർ പറയുന്നു.അടിയ സമുദായ അംഗങ്ങൾക്കും തങ്ങളുടെ ശ്മശാനം സൗകര്യപ്പെട്ട ഉയർന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് അ, പ്രായം. പൊതുപ്രവർത്തകരോടൊപ്പം അടിയസമുദായംഗങ്ങളും പഞ്ചായത്ത് അധികൃതരോട് ഇക്കാര്യം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി . പ്രദേശത്ത് ശ്മശാനത്തിന് അനുയോജ്യമായ ഉയർന്ന പ്രദേശങ്ങലുണ്ടായിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിലെന്നും വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കബനിനദിയിൽ ജലനിധി പദ്ധതിയുടെ പമ്പ് ഹൗസിന് പുറമെ നിരവധി കുടുംബങ്ങൾ സ്വന്തമായി പമ്പ് സെറ്റുകൾ സ്ഥാപിച്ചാണ് ഉപയോഗിക്കുന്നത് .