Kanoothumala Accident കണ്ണോത്തുമല ജീപ്പ് അപകടം കവർന്നത് പത്മനാഭന്റെ ജീവിതമാണ്
1039 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമാനന്തവാടി കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇനിയും യാഥാർഥ്യം ഉൾകൊള്ളാൻ കഴിഞ്ഞില്ല. മക്കിമല ആറാംനമ്പര്‍ കോളനിയിലെ പത്മനാഭനും ഇതിൽ ഒരാളാണ് . ജീപ്പ് അപകടം കവർന്നത് പത്മനാഭന്റെ ജീവിതമായിരുന്നു . അപകടത്തിൽ പത്മനാഭന്റെ ഭാര്യയും മകളും മരണപ്പെട്ടിരുന്നു ഇപ്പോഴും ആ യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ ഒറ്റമുറി കൂരയിൽ നിസ്സഹായാവസ്ഥയിൽ കഴിയുകയാണ് പത്മനാഭൻ . ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ കൊണ്ട് പോവണമെന്ന് അറിയാതെ മരവിച്ച മനസുമായി പത്മനാഭൻ ഇനിയും എത്ര നാൾ പൊളിയാറായ വീട്ടിൽ കഴിയും . തമിഴ്നാട് സ്വദേശിയായ പത്മനാഭന് അച്ഛനോടൊപ്പം മക്കിമലയിലെത്തിയിട്ട് അരനൂറ്റാണ്ടിലേറെയായി . തോട്ടം പണി ചെയ്താണ് പത്മനാഭനും ഭാര്യ ശാന്തയും മക്കളും ജീവിതം തള്ളിനീക്കിയിരുന്നത് . ചെറുതാണെങ്കിലും മഴയും വെയിലും കൊല്ലാതെ കേറികിടക്കാൻ ഒരിടം അതായിരുന്നു പത്മനാഭന്റെ സ്വപ്നം. ഇടയിലെവിടെയോ കയറി വന്ന പ്രാരാബ്ദ്ധത്തെ തുടർന്ന് വീട് നിർമാണം പാതി വഴിയിൽ നിലച്ചു . ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് മതിയായ രേഖകളില്ലെന്ന് പറഞ്ഞ് സര്‍ക്കാരില്‍ നിന്ന് വീട് അടക്കമുള്ള സഹായം ലഭിക്കുന്നില്ലെന്ന് പറഞ്ഞു. മരിച്ച മകള്‍ ചിത്രയും കുടുംബവും വീടിന് സമീപം തന്നെ ഒരു ഒറ്റമുറിവീട്ടിലാണ് താമസം . പത്മനാഭന്റെ അയല്പക്കമായ ചന്ദ്രന്റെ ഭാര്യ ചിന്നമ്മയും അപകടത്തില്‍ മരണപ്പെട്ടിരുന്നു അവിടെയും ഇതേ നിസ്സഹായാവസ്ഥയാണ് . അപകടത്തിൽ ഒൻപത് ജീവനുകളാണ് നഷ്ടപെട്ടത് . ഇപ്പോൾ നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം ലഭിക്കുന്നുടെങ്കിലും എത്ര കാലം ഇങ്ങനെ കഴിയും എന്ന ചോദ്യമാണ് അവർ ആവർത്തിച്ചുകൊണ്ടിരുക്കുന്നത് . പതിനായിരം രൂപ ധനസഹായമല്ലാതെ സര്‍ക്കാര്‍ ധനസഹായമായി മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞു . അപകടത്തിൽ ജീവന് നഷ്ടമായവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായം ഉടന്‍ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഈ കുടുംബങ്ങളുടെ ഏക പ്രതീക്ഷ.