കർഷകരും പ്രതിസന്ധിയിൽ
1010 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ് വയനാട് ജില്ല. വേനൽ മഴ ശക്തമായി ലഭിക്കാത്തത് മൂലം വിവിധ മേഖലകൾ കടുത്ത പ്രതിസന്ധിയിലാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി തുടങ്ങിയ പഞ്ചായത്തുകളിൽ അതിരൂക്ഷമായ വരൾച്ചയുണ്ട്. വനമേഖലകളിൽ കാട്ടുതീ ഭീഷണിയും രൂക്ഷമാണ്. വനപാതകളുടെ ഇരുവശത്തും ഫയർ ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കടുത്ത ആശങ്കകൾ ഒഴിവാക്കുന്നുണ്ടെങ്കിലും കരിയിലകൾ നിറഞ്ഞ കാടുകൾ കരിഞ്ഞുണങ്ങി കിടക്കുന്നതുകൊണ്ട് കാട്ടുതീയ്ക്ക് സാധ്യതയുണ്ട്. വനത്തിനുള്ളിലെ അരുവികളിൽ വെള്ളം ഇല്ലാത്തത് വന്യമൃഗങ്ങൾ കാടിനു പുറത്തേക്ക് ഇറങ്ങി വരാനും കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള വന്യമൃഗ ശല്യവും രൂക്ഷമായി കഴിഞ്ഞു. കേരളത്തിന്റെയും കർണാടകയുടെയും അതിർത്തിയിലൂടെ കബനി നദി ഒഴുകുന്നുണ്ടെങ്കിലും ഇതിന്റെ ഗുണം വയനാട് ജില്ലയ്ക്ക് ലഭിക്കുന്നില്ല. കാർഷിക മേഖലയ്ക്ക് കബനിയിലെ ജലം കൊണ്ട് യാതൊരു ഉപയോഗവുമില്ല എന്നതിന്റെ തെളിവായി കർഷകർ ചൂണ്ടിക്കാണിക്കുന്നത് മുള്ളൻകൊല്ലിയിലെ തരിശ് ആയിട്ടുള്ള കൃഷി ഭൂമിയാണ്. കൂടുതൽ ജലവും കർണാടക ആണ് കൊണ്ടുപോകുന്നത്. ആവശ്യമായ ജലസേചന പദ്ധതികൾ നടപ്പിലാക്കുന്നതിൽ അധികൃതർ നിസ്സംഗത കാണിക്കുകയാണ്. പല പദ്ധതികളും പ്രഖ്യാപിച്ച എങ്കിലും ഒന്നും നടപ്പിലായിട്ടില്ല. കുരുമുളക്, കമുക് തുടങ്ങിയ വിളകളെയും ഈ വരൾച്ച വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.വെള്ളം സംഭരിച്ച് ജലസേചന നടത്തിയിരുന്നെങ്കിൽ കാർഷികമേഖല ഇപ്പോൾ സമൃദ്ധിയിലേക്ക് മാറേണ്ട സമയമാണ്. വയനാട്ടിൽ കനത്ത മഴ പെയ്യുമ്പോൾ പോലും അതിന്റെ ഗുണഭോക്താക്കളായി മാറുന്നത് കർണാടകയാണ്. ആവശ്യമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ വയനാട്ടിൽ കാര്യങ്ങൾ കൂടുതൽ രൂക്ഷമായേക്കും.