ഇടവേളയ്ക്കുശേഷം നടന്ന പൂരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എത്തി. നെയ്തലക്കാവിന്റെ തിടമ്പേറ്റിയാണ് രാമചന്ദ്രൻ പൂരത്തിനെത്തിയത്. അതുവരെ ചിതറിക്കിടന്നിരുന്ന പൂരപ്രേമികൾ പുഴകൾ കടലിൽ ലയിക്കുമ്പോൾ രാമന്റെ അടുത്തേക്ക് ഒഴുകിയെത്തി ഒരു ആവേശക്കടലായി മാറി. 2019 ലാണ് ഇതിന് മുമ്പ് തെച്ചിക്കോട്ടുകാവ് പൂരത്തിന്റെ ഭാഗമായത്. അന്ന് പൂരവിളംബരമറിയിക്കുന്നതിനാണ് എത്തിയത്.