തൃശൂർ പൂരം; പന്തൽകാൽനാട്ട് കർമ്മം നടന്നു
തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പാറമേക്കാവ് വിഭാഗത്തിൻറെ പന്തൽകാൽനാട്ട് കർമ്മം മണികണ്ഠനാലിൽ നടന്നു. ഭൂമി പൂജയ്ക്ക് ശേഷമാണ് ദേശക്കാർ കാൽനാട്ടിയത്. തിരുവമ്പാടി വിഭാഗം ഈ മാസം പതിനാറിന് നടുവിലാലിലും നായ്ക്കനാലിലും പന്തലിൻറെ കാൽനാട്ടും. ദേശക്കാർ ഒന്നായിട്ടാണ് മണികണ്ഠനാലിൽ പന്തലിൻറെ കാൽനാട്ടിയത്. അതേസമയം പാറമേക്കാവിൽ ഇക്കുറി പന്തലൊരുക്കുന്നത് ആറാട്ടുപുഴ കൃഷ്ണൻ ആണ്. 95 അടിയാണ് പന്തലിൻറെ ഉയരം. ഭൂമി പൂജയ്ക്ക് ശേഷം ആയിരുന്നു കാൽനാട്ട് കർമ്മം. അതേസമയം കൂടുതൽ പേർക്ക് വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയർന്നതോടെ തേക്കിൻകാട് മൈതാനിയിൽ ദൂരപരിധി അളക്കുന്ന നടപടി പെസോയുടെ നേതൃത്വത്തിൽ തുടങ്ങി. സ്വരാജ് റൗണ്ടിലെ ഔട്ടർ ഫുട്ട്പാത്തിലെങ്കിലും നിന്ന് ആളുകൾക്ക് വെടിക്കെട്ട് ആസ്വദിക്കാൻ അവസരം ഒരുക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഈ മാസം 30ന് ഞായറാഴ്ചയാണ് തൃശൂർ പൂരം, മെയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ.thrissurTimesXP MalayalamUpdated: 12 Apr 2023, 7:16 pm