തൃശൂർ പൂരത്തിന് മുന്നോടിയായി നടത്തുന്ന സബീൽ വെടിക്കെട്ട് നടന്നു. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ വെടിക്കെട്ടിൽ വ്യത്യസ്തകൾ പരീക്ഷിച്ചു. അതേസമയം ഇരു വിഭാഗങ്ങളുടേയും മത്സരം കാണാൻ ആംകാക്ഷയോടെ എത്തിയത് പതിനായിരകണക്കിന് പൂരപ്രേമികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ആശങ്കയുണ്ടായിരുന്നെങ്കിലും സാമ്പിൾ വെടിക്കെട്ട് സമയത്ത് മഴ മാറി നിന്നത് ദേവസ്വങ്ങൾക്കും വെടിക്കെട്ട് പ്രേമികൾക്കും ആശ്വാസമായി. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ട് നടന്നത്. ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി നൽകിയിരുന്നത്. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. ഇതോടെ പൂര നഗരിയുടെ വാനിൽ വിസ്മയ കാഴ്ചയൊരുങ്ങി.