Puthur Zoological Park: നരഭോജി കടുവ ഇനി പുത്തൂർ സുവോളജി പാർക്കിൽ
1014 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കടുവയെ പരിചരിക്കാന്‍ ഇടമില്ലാത്തതിനാലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. നാലാംമൈല്‍ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ കൂടല്ലൂരില്‍നിന്ന് തിങ്കളാഴ്ചയാണ് കടുവയെ വനം വകുപ്പ് പിടികൂടിയത്. വൈദ്യ പരിശോധനകള്‍ക്കുശേഷമാണ് കടുവയെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. സംരക്ഷണകേന്ദ്രത്തില്‍ നിലവിൽ അഞ്ച് കടുവകള്‍ക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമാണുള്ളത്. ഏഴ് കടുവകളെയാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. 2022 മുതല്‍ ജില്ലയിലെ വിവിധ ജനവാസമേഖലകളിലിറങ്ങി പ്രയാസം സൃഷ്ടിച്ച കടുവകളാണ് സംരക്ഷണ കേന്ദ്രത്തിലുള്ളതെന്നു അധികൃതർ അറിയിച്ചു. അതേസമയം, കടുവയെ കൊല്ലാമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയർത്തി. കടുവയെ കൊണ്ടുപോയി കാട്ടിൽ തുറന്നുവിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പത്ത് ദിവസത്തോളമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കടുവയെ കണ്ടെത്തിയത്. കാപ്പിത്തോട്ടത്തിൽ ആദ്യം സ്ഥാപിച്ച കെണിയിലാണ് കടുവ കൂട്ടിലായിരിക്കുന്നത്. തിങ്കളാഴ്ച ഒന്നരയോടെ വയനാട്ടിലെ കോളനിക്കവലയില്‍ നിന്ന് 250 മീറ്റര്‍ മാറി സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. പിന്നാലെ പ്രദേശത്ത് വന്സംഘര്ഷമുണ്ടാവുമായും ചെയ്തിരുന്നു. വാകേരിയിലെ ക്ഷീര കർഷകനായ പ്രജീഷിനെ കടിച്ചുകൊന്ന നരഭോജി കടുവയെയാണ് പിടികൂടിയിരിക്കുന്നത്.