മയൂരനാഥനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
1010 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മയൂരനാഥനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ അവണൂരിലാണ് കൊലപാതകം നടന്നത്. കടലക്കറിയിൽ വിഷം കലർത്തി നൽകിയാണ് കൊലപാതകം നടത്തിയത്. പിതാവ് ശശീന്ദ്രനോടുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മെഡിക്കൽ കോളേജിൽ വെച്ചാണ് ശശീന്ദ്രൻ മരണപ്പെട്ടത്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടിൽ പണിക്ക് വന്ന രണ്ട് തൊഴിലാളികളും അവശനിലയിലായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. മയൂരനാഥന് ഓൺലൈനിൽ വഴി രാസവസ്തുക്കൾ വാങ്ങി വിഷം സ്വയം നിർമ്മിക്കുകയായിരുന്നു. മയൂരനാഥന് ആയുർവേദ ഡോക്ടറാണ്. പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് തൃശ്ശൂര്‍ എ. സി.പി സജീവന് അറിയിച്ചു