sabarimala melsanthi : പതിനൊന്നാം തവണ ഭാഗ്യം തുണച്ചു, ശബരിമല മേൽശാന്തിയായി മഹേഷ് നമ്പൂതിരി
1044 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമുവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി ആയി തിരഞ്ഞെടുക്കപ്പെട്ടു. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ മേൽശാന്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്. തൃശൂർ വടക്കേക്കാട് പൂങ്ങാട്ട് മന പി ജി മുരളിയെ മാളികപ്പുറം മേൽശാന്തിയായും തെരെഞ്ഞെടുത്തു. ശബരിമല മേൽശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയിൽ പതിനേഴുപേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ പന്ത്രണ്ടുപേരും ആയിരുന്നു ഇടം പിടിച്ചിരുന്നത്. ഇവരിൽ നിന്നും ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടത്തിയതിൽ മഹേഷ് നമ്പൂതിരിക്ക് ഭാഗ്യം ലഭിക്കുകയായിരുന്നു. നിലവിൽ പാറമേക്കാവ് സഹ മേൽശാന്തിയാണ് മഹേഷ് നമ്പൂതിരി. പാറമേക്കാവിൽ ഒരു വർഷം തികയാനിരിക്കെയാണ് അയ്യനെ സേവിക്കാനുള്ള പുതിയ നിയോഗം മഹേഷ് നമ്പൂതിരിക്ക് ലഭിച്ചിരിക്കുന്നത്. ഇത് 11 ആം തവണയാണ് ശബരിമല മേൽശാന്തിക്ക് വേണ്ടി അദ്ദേഹം അപേക്ഷ നൽകുന്നത്. ഗുരുക്കന്മാരുടെ അനുഗ്രഹമാണ് പുതിയ നിയോഗമെന്ന് മഹേഷ് നമ്പൂതിരി പറഞ്ഞു. 2011-ലെ സുപ്രീംകോടതി ഉത്തരവുപ്രകാരം പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ നിർദേശിക്കുന്ന കുട്ടികൾ ആയിരിക്കണം മേൽശാന്തിമാർക്കായുള്ള നറുക്കെടുപ്പുകൾ നടത്തുന്നത്. ഇപ്രകാരം പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി.വർമയുമാണ് നറുക്കെടുത്തത്. വെെദേഹ് ശബരിമല മേൽശാന്തിയുടേയും നിരുപമ മാളികപ്പുറം മേൽശാന്തിയുടേയും നറുക്കുകൾ ആണ് തിരഞ്ഞെടുത്തത്.