Alpashi Utsavam: ഇത്തവണ നവരാത്രിയും അൽപ്പശി ഉത്സവവും ഒരുമിച്ച്; വിമാന സര്‍വീസ് നിർത്തിവെയ്ക്കും
1020 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് നാളെ കൊടിയേറും. കന്നി, തുലാം മാസങ്ങളിലായി നടക്കാറുള്ള നവരാത്രി ഉത്സവവും അൽപ്പശി ഉത്സവവും ഇത്തവണ ഒന്നിച്ചെത്തുവെന്നത് വിശ്വാസികൾക്ക് വളരെ സന്തോഷം നൽകുന്നു. ഈ മാസം 15നാണ് നവരാത്രി ഉത്സവം ആരംഭിക്കുന്നത്. നാളെ പത്മനാഭപുരത്ത് നിന്നുള്ള സരസ്വതി ദേവിയുടെ നവരാത്രി ഘോഷയാത്ര ശ്രീപത്മനാഭന്റെ കിഴക്കേനടയിലെത്തും. അൽപ്പശി ഉത്സവദിവസങ്ങളില്‍ വൈകിട്ട് രാത്രി 8.30 ന് ഉത്സവശീവേലി നടക്കും. അൽപ്പശി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ട ദുര്‍ഗാഷ്ടമി ദിനമായ 22നാണ്. മഹാനവമി ദിവസമായ 23ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും നടക്കും. ആറാട്ടിന് പിറ്റേന്ന് ആറാട്ടുകലശവും ഉണ്ടാകും. കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലില്‍ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതാണ് ചടങ്ങ്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരുടെയും ആനകളുടെയും പോലീസ് ബാന്‍ഡിന്റെയും പോലീസുകാരുടെയും അകമ്പടിയോടെയാണ് ആറാട്ട്. ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെ അടച്ചിടും. എല്ലാ വര്‍ഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. ഇത് വര്‍ഷത്തില്‍ രണ്ട് തവണയാണ് നടക്കുന്നത്. മാര്‍ച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുള്ള അൽപ്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്. വൈകുന്നേരം 5.30 ഓടെ വിമാനത്താവളത്തിന്റെ വളപ്പിലേക്ക് പ്രവേശിച്ച ഘോഷയാത്ര രാത്രി എട്ട് മണിക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം അതേ വഴിയിലൂടെ മടങ്ങും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയാണ് പതിവ്.