അപകടം നടന്നത് പ്രവേശനോത്സവത്തിനു തൊട്ടുമുമ്പ്
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തിരുവനന്തപുരം കണ്ടല സർക്കാർ ഹൈസ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. 3 കോടി ചെലവഴിച്ചു നിർമ്മിച്ച കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണമായത് നിർമ്മാണത്തിലെ അപാകതയാണ്. തടി കഷ്ണവും മരത്തിൻ്റെ വേരും ഉൾപ്പെടെ നീക്കം ചെയ്യാതെയാണ് ഇടിഞ്ഞു വീണ ഭാഗത്തെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഈ ഭാഗമാണ് ഇടിഞ്ഞു വീണത്. സര്ക്കാര് പ്ലാൻ ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണം പൂർണമായിട്ടില്ല. കെട്ടിടത്തിൽ ചിലയിടങ്ങളിൽ ചോർച്ചയും വൈദ്യുതീകരണം നടത്തിയതിലുള്ള പിഴവുകൾ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രവേശനോത്സവം നടന്ന ദിവസം തന്നെ കെട്ടിടത്തിൻ്റെ ഭിത്തി പൊളിഞ്ഞു വീണത്.