ചെല്ലഞ്ചിയെയും പാലത്തെയും മറന്ന സർക്കാർ |Nandiyot Panchayath
1069 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചി എന്ന ടൂറിസം കേന്ദ്രം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. തലസ്ഥാന നഗരിയെ ജലസമൃദ്ധമാക്കുന്ന വാമനപുരം നദിയുടെ ഒരു പ്രധാന തീരമാണ് ചെല്ലഞ്ചി. നദിക്കു കുറുകെ നിർമ്മിച്ച വമ്പൻ പാലവും ചെല്ലഞ്ചിയുടെ മാത്രം സവിശേഷതയാണ്. പാലം വരുന്നതിന് മുമ്പും ഇപ്പോഴും സന്ദർശക പ്രവാഹത്തിന് യാതൊരു കുറവുമില്ല. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന തീരവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ ലക്ഷ്യം കൂടി മുൻ നിറുത്തിയാണ് സംസ്ഥാന സർക്കാർ കോടികൾ മുടക്കി ആറിനു കുറുകെ 148. 25 മീറ്റർ നീളത്തിൽ പാലം പണിതത്. മലയോര മേഖലയിൽ നിർമ്മിച്ച ഏറ്റവും ദൈർഘ്യമേറിയ പാലങ്ങളിലൊന്നാണ് ചെല്ലഞ്ചിയിലേത്. എന്നാൽ നാല് വർഷം മുമ്പ് പണി പൂർത്തിയാക്കി നാടിനു സമർപ്പിച്ച പാലവും ചെല്ലഞ്ചിയുടെ സാദ്ധ്യതകളും കൈയൊഴിഞ്ഞ മട്ടിലാണ് അധികൃതരിപ്പോൾ ഉള്ളത്. പാലം വന്നു കഴിഞ്ഞാൽ ചെല്ലഞ്ചിയെ ഏറ്റവും മികച്ച ഹൈഡൽ ടൂറിസം കേന്ദ്രമായി മറ്റും എന്നായിരുന്നു സർക്കാരിന്റെ പ്രധാന വാഗ്ദാനം. ടൂറിസത്തിനായി ശിവഗിരി ചെല്ലഞ്ചി പൊന്മുടി ബസ് സർവീസ് തുടങ്ങുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ എല്ലാം പാഴ്വാക്കായി.