Vigilance Department: കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്പെക്ടർ പിടിയിലായിതിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി. ആറ്റിപ്ര സോണല്‍ ഓഫീസ് റവന്യൂ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ എസ് ആണ് പിടിയിലായത്. കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കരിമണില്‍ പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ഓണര്‍ഷിപ്പ് മാറുന്നതിന് വേണ്ടി വട്ടിയൂര്‍കാവ് സ്വദേശിയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അരുണ്‍ കുമാര്‍ പിടിയിലായത്. പല തവണ ഓണര്‍ഷിപ്പ് മാറുന്നതുമായി ബന്ധപ്പെട്ട് റവന്യൂ ഇന്‍സ്പെക്ടറെ ഫ്ലാറ്റ് ഉടമ നേരില്‍ കണ്ടിട്ടും ഇതിനുള്ള നടപടി സ്വീകരിക്കാന്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന് തയ്യാറായില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥന് പണം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെട്ടിട ഉടമ വിജിലന്‍സിനെ വിവരം അറിയിച്ച ശേഷം ഉദ്യോഗസ്ഥന് പണം നല്‍കിയത്. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിടികൂടിയത്