Aanapaara Incident: തിരുവനന്തപുരം സ്വദേശിയുടെ മരണം ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ
1129 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴില്‍ ആനപ്പാറ ഓണം ഫെസ്റ്റ് കാണാന്‍ പോയ യുവാവിനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ . കീഴാറൂര്‍ പ്ലാൻകാല നന്ദനം വീട്ടിൽ അഭിലാഷാണ് പാറക്കുളത്തില്‍ മുങ്ങി മരിച്ചത്. സുഹൃത്തക്കളോടൊപ്പം ഓണാഘോഷത്തിന് പോയ അഭിലാഷിനെ കാണാതാവുകയും തുടർന്ന് അടുത്ത ദിവസം കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . അഭിലാഷിനൊപ്പം ഉണ്ടായിരുന്നു കുടുംബ സുഹൃത്ത് ഒളിവില്‍ പോയതാണ് ദുരൂഹതയിലേക്ക് നയിച്ചത് .അഭിലാഷിന് എന്താണ് സംഭവിച്ചതെന്നും മൊബൈൽ ഫോൺ എങ്ങനെ മറ്റൊരു സ്ത്രീയുടെ കൈവശം എത്തിയെന്നുള്ള കാര്യത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പോലീസ് അന്വേഷിക്കണമെന്ന് അഭിലാഷിന്റെ ഭാര്യ പറഞ്ഞു .അഭിലാഷ് സുഹൃത്തുക്കളുടെകൂടെ ഓണാഘോഷം കാണാനെത്തുകയും തുടർന്ന് സുഹൃത്തിന്റെ വീട്ടിലെത്തി മദ്യപിച്ചശേഷം മറ്റ് രണ്ട് സുഹൃത്തുക്കളുടെ കൂടെ തിരികെ ഓണം ഫെസ്റ്റിനെത്തുകയിരുന്നു . ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ജോണി വാഹനം പാര്‍ക്ക് ചെയ്ത വന്നപ്പോൾ അഭിലാഷിനെയും കൂടെയുണ്ടായിരുന്ന ബന്ധു സിബിയെയും കാണാനില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി . തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അഭിലാഷിന്റെ മൊബൈൽഫോണുമായി എത്തിയ സിബി സുഹൃത്തായ സ്ത്രീയെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി മൊബൈൽഫോൺ കൈമാറുകയായിരുന്നു തുടർന്ന് രണ്ടുപേരെയും കാണാതാവുകയായിരുന്നു.സംഭവത്തിൽ സംശയം തോന്നിയ അഭിലാഷിന്റെ സുഹൃത്ത് ജോണി സ്ത്രീയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയിരുന്നു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയിരുന്നു . കാട്ടാക്കട അഗ്നിരക്ഷാ സേനയുടെയും സ്കൂബാ സംഘവും നടത്തിയ തിരച്ചിലിലാണ് പാറ കുളത്തിൽഅഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്.ഈ സംഭവം പോലീസിൽ അറിയിക്കാത്തതിനാൽ ജോണിയെയും സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു . എന്നാൽ അഭിലാഷിന്റെ കുടുംബ സുഹൃത്തായ സിബിയാണ് അപായപ്പെടുത്തിയെന്നാണ് കുടുംബം ആരോപ്പിക്കുന്നത് . ഇരുവരുമായി നേരത്തെ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു . ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ശക്തമാക്കിയെന്നും മലയിന്‍കീഴ് പോലീസ് അറിയിച്ചു