Flood: വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം: അപ്രതീക്ഷിത പ്രളയത്തിൽ നശിച്ചത് രാമലയുടെ കല്യാണപുടവകൾ
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തലസ്ഥാന നഗരിയിൽ ഒറ്റ രാത്രി കൊണ്ട് പെയ്ത മഴ ദുരിതപെയ്തായിരിയ്ക്കുകയാണ്. തിരുവനന്തപുരം നഗരത്തെ മുക്കിയ പ്രളയത്തിൽ തകർന്നത് കടകംപള്ളി സ്വദേശി രാമലയുടെ വിവാഹ സ്വപ്നങ്ങൾ കൂടിയാണ്. നാളെയാണ് കടകംപള്ളി കാക്കോട് പാലത്തിനു സമീപം ഓട്ടോ ഡ്രൈവർ ജി സനൽകുമാറിന്റെ ഇളയമകളായ രാമലയുടെയും ചെറുവക്കൽ സ്വദേശി സുമേഷുമായുള്ള വിവാഹം. കതിർമണ്ഡപത്തിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ ഉടുക്കേണ്ട രാമലയുടെ കല്യാണപ്പുടവയാണ് വീട്ടിൽ വെള്ളം കയറി നശിച്ചത്. കൂടാതെ വിവാഹത്തിനായി ബന്ധുക്കൾക്ക് കൊടുക്കാനായി വാങ്ങി അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും, അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ മുഴുവൻ സാധനങ്ങളും അപ്രതീക്ഷിത പ്രളയത്തിൽ നശിച്ചു. സനൽകുമാർ ഓട്ടോ ഓടിച്ച് സ്വരുക്കൂട്ടിയ തുക കൊണ്ടാണ് 25000 രൂപയുടെ വിവാഹ വസ്ത്രങ്ങളാണ് വാങ്ങിയത്. 28 വർഷമായി ഇവർ ഷീറ്റുമേഞ്ഞ വീട്ടിലാണ് താമസിച്ചിരുന്നത്. മഴ ശക്തമായതോടെ ഇവർ മകന്റെ വീട്ടിൽ താമസം മാറിയിരുന്നു. മഴ ശമിക്കുമ്പോൾ വീട്ടിലേക്ക് തിരിച്ചെത്താം എന്ന കരുതിയാണ് എന്നാൽ വീട്ടിലെ മുഴുവൻ സാധനവും ചെളിവെള്ളത്തിൽ നശിച്ച നിലയിലാണുള്ളത്ത്. വീട്ടിൽ വെള്ളം കയറി മുഴുവൻ സാധനവും നശിച്ചിട്ടുണ്ട് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ എന്തു ചെയ്യുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് വീട്ടുകാർ. ചെറിയ സഹായങ്ങളുമായി നാട്ടുകാർ എത്തുന്നുണ്ടെങ്കിലും വിവാഹം മുടക്കം കൂടാതെ നടക്കണമേ എന്ന പ്രാർത്ഥനയിലാണ് ഇവർ....