VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
1233 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടന്നത് ഹൈടെക് കോപ്പിയടിയാണെന്ന് പോലീസ്. ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണ് കോപ്പിക്ക് സംഘമെത്തിയതെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു. പിടിയിലായവരാരും പരീക്ഷാര്ഥികളല്ല. ആളുമാറി പരീക്ഷയെഴുതിയവരാണിവര്. യഥാര്‍ഥ അപേക്ഷകരില്‍നിന്ന് വന്‍തുക പ്രതിഫലം വാങ്ങിയാണ് ഇവര്‍ പരീക്ഷയ്ക്കെത്തിയത്. മൊബൈല്‍ ഫോണ്‍ ക്യാമറ വഴി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കി ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സഹായത്തോടെ ഉത്തരം എഴുതുകയായിരുന്നു. ക്യാമറ ഘടിപ്പിക്കുന്നതിനായി പ്രത്യേകം തുന്നിയ ഷര്‍ട്ടാണ് കോപ്പിയടിക്കാന്‍ എത്തിയവര്‍ ധരിച്ചിരുന്നത്. ബട്ടണ്‍ ഹോളുകളിലാണ് ക്യാമറ വച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. രാജ്യവ്യാപകമായി വിഎസ്എസ്സി നടത്തിയ ഇലക്ട്രീഷ്യന് ഗ്രേഡ് ബി പരീക്ഷയിലായിരുന്നു ക്രമക്കേട് നടന്നത്. പട്ടം സെന്റ് മേരീസ് സ്കൂളിലും വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളിലും പരീക്ഷയെഴുതിയ ഹരിയാന സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. വിശദ അന്വേഷണത്തിന് സൈബര്‍സെല്‍ ഡിവൈ.എസ്.പി. കരുണാകരന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. മ്യൂസിയം, മെഡിക്കല്‍കോളേജ്, കന്റോണ്‍മെന്റ്, സൈബര്‍സെല്‍ സി.ഐമാരുള്‍പ്പെടെ സംഘത്തിലുണ്ട്. വൈകാതെ അന്വേഷകസംഘം ഹരിയാനയിലേക്ക് പോകും. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ കോപ്പിയടി സംബന്ധിച്ച് ഹരിയാനയില്‍നിന്ന് തിരുവനന്തപുരം പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഹരിയാന സ്വദേശികളായ സുമിത് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ആള്‍മാറാട്ടത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.