'മകനെ കള്ളക്കേസിൽ നിന്ന് ഒഴിവാക്കാൻ പണം ചോദിച്ച് പോലീസ്'
1027 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമകനെ കള്ളക്കേസിൽ നിന്ന് ഒഴിവാക്കാൻ അമ്മയോട് പോലീസ് പണം ആവശ്യപ്പെട്ടെന്ന് പരാതി. കാട്ടാക്കട സ്വദേശി ലതയാണ് പരാതി നൽകിയിരിക്കുന്നത്. കാട്ടാക്കടയിൽ നടന്ന ഉത്സവത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് മൂക്കിൽ കല്ല് കൊണ്ട് ഏറ് കിട്ടിയിരുന്നു. ഈ സംഭവത്തിൽ യഥാർത്ഥ പ്രതികൾക്ക് പകരം നോക്കിനിന്ന യുവാക്കളെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയത്. കൂട്ടത്തിൽ ഒരാളായ പ്രണവിന്റെ അമ്മ ലതയാണ് മകനെ കാണാൻ പോലീസ് സ്റ്റേഷനിലേക്ക് പോയത്. പ്രണവിനെ കേസിൽ നിന്ന് ഊരി തരണമെങ്കിൽ ഒന്നരലക്ഷം രൂപ നൽകുകയോ യഥാർത്ഥ പ്രതിയെ കണ്ടു പിടിച്ചു കൊടുക്കുകയോ ചെയ്യണം എന്നാണ് പോലീസുകാർ പറഞ്ഞതെന്ന് ലത പറയുന്നു. ഉത്സവം നടക്കുന്നതിനിടെ താലപ്പൊലി കളത്തിൽ യുവാക്കൾ സ്റ്റേജിനു മുന്നിൽ ഡാൻസ് ചെയ്തിരുന്നു. സംഘാടകർ ഡാൻസ് കളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും യുവാക്കൾ നൃത്തം തുടരുകയായിരുന്നു. തുടർന്ന് സംഘാടകരും ഈ യുവാക്കളും തമ്മിൽ തർക്കം ഉണ്ടായി. ഇതിലേക്ക് പോലീസ് ഇടപെട്ടതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് സമീപത്തുണ്ടായിരുന്ന ആളുകളെ പോലീസ് ലാത്തി വീശിയാണ് ഓടിച്ചത്. ഈ സംഘർഷത്തിനിടെയാണ് പോലീസുകാർക്കെതിരെ കല്ലേറ് നടന്നത്. ഇതോടെ പോലീസുകാർ യഥാർത്ഥ പ്രതികൾക്ക് പകരം ഡാൻസ് ചെയ്ത യുവാക്കളെ മർദ്ദിച്ചു, പോലീസുകൾ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവം അന്വേഷിക്കാൻ ചെന്ന് അമ്മയോട് പോലീസ് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ആരാധന നൽകുകയായിരുന്നു. സംഘർഷം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഈ യുവാക്കൾ കുറ്റക്കാരല്ല എന്ന് വ്യക്തമാണ് ദൃശ്യങ്ങളിൽ.