നോവായി രാഖിശ്രീ
1009 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയുടെ മരണത്തിൽ ആരോപണവുമായി അച്ഛൻ. രാഖിശ്രീയുടെ മരണം യുവാവിന്റെ ശല്യം സഹിക്ക വയ്യാതെയെന്ന് പിതാവ് ആരോപിച്ചു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അദ്ദേഹം ആരോപണം ഉന്നയിച്ചു. സ്കൂളിലെ നൈപുണ്യം എന്ന ഒരു പരിപാടിയുടെ ഭാഗമായാണ് ചിറയിൻകീഴ് സ്വദേശിയായ യുവാവും രാഖിശ്രീയും പരിചയപ്പെടുന്നത്. പിന്നീട് യുവാവ് ഗൾഫിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ ഒരു മൊബൈൽ ഫോൺ രാഖിക്ക് നൽകി. അത് പിന്നീട് അമ്മ കണ്ടെടുക്കുകയും രാഖിയുടെ അച്ഛൻ ഈ മൊബൈൽ ഫോൺ യുവാവിന്റെ വീട്ടിലെത്തി തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇനി ഇത്തരത്തിൽ ഒന്നും ഉണ്ടാകില്ല എന്നും കേസിന്റെ വഴിക്ക് പോകരുതെന്നും യുവാവിന്റെ അച്ഛൻ രാഖിയുടെ അച്ഛനോട് പറഞ്ഞു.