Kandala Bank: കണ്ടല സഹകരണ ബാങ്കിലെ ഇഡി പരിശോധന അവസാനിച്ചു
1021 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ടല സഹകരണ ബാങ്കിലെ ഇഡി പരിശോധന അവസാനിച്ചു. രണ്ടുദിവസം നീണ്ടുനിന്ന പരിശോധനയാണ് വെള്ളിയാഴ്ച്ച രാവിലെയാണ് അവസാനിച്ചത്. ബുധനാഴ്ച രാവിലെ ആറോടെ തുടങ്ങിയ പരിശോധന പൂർത്തിയാക്കിയാണ് സംഘം മടങ്ങിയത്. ബാങ്കിലെ അക്കൗണ്ട് രേഖകളും കമ്പ്യൂട്ടർ സിപിയു ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവയും കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ മുൻ പ്രസിഡൻറ് ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. അഖിൽജിത്തിനെ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിലെത്തിച്ച് തെളിവെടുത്തു. ഇയാളുടെ ആഡംബര കാറും കസ്റ്റഡിയിലെടുത്തു. ബാങ്ക് മാനേജരും ഭാസുരാംഗൻറെ സഹോദരൻറെ മകനുമായ അഖിലേഷിനെയും ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. അതേസമയം വ്യാഴാഴ്ച രാവിലെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്നും മിൽമ അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നും ഭാസുരാംഗനെ നീക്കം ചെയ്തു. തുടർന്ന് ഭാസുരാംഗന് മിൽമ അനുവദിച്ചിരുന്ന ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റ തിരികെ കൊണ്ടുപോയി. കണ്ടല ബാങ്ക് പ്രശ്നം ഗൗരവമുള്ള വിഷയമാണെന്നു ബോധ്യപ്പെട്ടതിനാൽ ഭാസുരാംഗനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സിപിഐ ജില്ലാ നേതൃത്വം അറിയിക്കുകയായിരുന്നു. അതിനിടെ ആശുപത്രിയിൽ കഴിയുന്ന ഭാസുരാംഗന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എപ്പോൾ ആശുപത്രി വിടുമെന്നതിനെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നില്ല. ഇഡി ഉദ്യോഗസ്ഥരും ആശുപത്രിയിൽ തുടരുകയാണ്. കൈയ്ക്ക് തരിപ്പുണ്ടായെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇഡി ചികിത്സയ്ക്ക് അനുമതി നൽകിയത്. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്. ഭാസുരാംഗൻ പ്രസിഡന്റായിരിക്കെ ബാങ്കിൽ 101 കോടിയുടെ മൂല്യശോഷണം സംഭവിച്ചെന്നാണ് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയത്.