മകളുടെ കൊലപാതകം ; വിധി അറിയാൻ കാത്ത് ഒരു അമ്മ
കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വൽസല നാളെ എന്ന ദിനത്തിനായി കാത്തിരിക്കുകയാണ്. നാളെ കേസിൽ വിധി വരുവുകയാണ്. നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസിന്റെയും വത്സലയുടെയും ഏകമകളായ സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാളെയാണ് വിധി പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവിന്റെ മുന്പാകെയാണ് വിചാരണ പൂർത്തിയാക്കിയത്. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ ആണ് കേസിലെ പ്രതി. പ്രണയം നിരസിച്ചതിനെ തുടർന്നാണ് വികലങ്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകളെ കൊലപ്പെടുത്താൻ പ്രതിയായ അരുൺ തീരുമാനിക്കുന്നത്. മുപ്പതിൽ കൂടുതൽ തവണയാണ് പ്രതി അരുൺ സൂര്യഗായത്രിയെ കുത്തി പരീകേൾപ്പിച്ചത്. തടയാൻ വന്ന അച്ഛനെയും അമ്മയെയും പ്രതി ഉപദ്രവിച്ചു.