Manaveeyam Veedhi : മാനവീയം വീഥിയെ തകർക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമെന്ന് സാംസ്കാരിക പ്രവർത്തകർ
1012 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവനന്തപുരം നഗരത്തിനുള്ളിലെ ഒരു സാംസ്കാരിക ഇടനാഴിയാണ് മാനവീയം വീഥി. കേരളസർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായാണ് ഈ വീഥിക്ക് 'മാനവീയം വീഥി' എന്നു പേരിട്ടത്. സാംസ്കാരിക കൂട്ടായ്മകൾക്കു നേരത്തെ തന്നെ പേരുകേട്ട വീഥിയാണ് ഇത്. തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ, മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റേയും മറ്റിതര കലാ സാംസ്കാരിക സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്. മ്യൂസിയം - വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ സ്ഥാപിച്ചിരിക്കുന്നിടത്തുനിന്ന് ആൽത്തറ ജങ്ഷനിലെ ജി ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീറ്റർ നീളത്തിലുള്ള ഈ തെരുവ് യുവാക്കളുടെ ഇഷ്ടപ്പെട്ട ഇടമാണ്. ഇടതുമുന്നണി സർക്കാരിന്റെ പ്രത്യേക താത്പര്യത്തിലാണ് കലാ സാംസ്കാരിക പ്രവർത്തങ്ങൾക്കായി അടച്ചിട്ടിരുന്ന മാനവീയം വീഥി ഏകദേശം നാലുകോടിയോളം രൂപ ചെലവാക്കി വീണ്ടും തുറന്നുകൊടുത്തത്. പിന്നീട് രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററായി മാനവീയം വീഥിയെ മാറുകയായിരുന്നു. അതിനിടയിലാണ് ചില അക്രമസംഭവങ്ങൾ ഇവിടെയുണ്ടാകുന്നത്. മാനവീയം വീഥിയെ തകർക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമാണെന്നാണ് സാംസ്കാരിക പ്രവർത്തകർ പറയുന്നു. മതരാഷ്ട്രവാദികൾ പൊതു ഇടങ്ങൾ ശക്തിപ്പെടരുതെന്ന നിലപാടുള്ളവർ, സദാചാര പോലീസ് ചമയുന്നവരുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ മാനവീയത്തെ നൈറ്റ് ലൈഫ് ഇല്ലാതാക്കരുതെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു. നൈറ്റ് ലൈഫ് വന്നതിൽ വളരെ സന്തോഷിച്ചിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ദുഖമുണ്ടെന്നും ബിഗ്ബോസ് താരം ദിയ സനയും പറഞ്ഞു.