യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് പോലീസ് തെളിവെടുപ്പ് നടത്തി
കേരളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് എടവണ്ണ സ്വദേശി മുബഷിർ എന്ന ചാപ്പ മുബഷിർ പൂക്കളത്തൂർ സ്വദേശി ഷൈജു എന്ന സണ്ണി എന്നിവർ ചേർന്ന് പ്രജിത്തിനെ കുത്തി കൊലപ്പെടുത്തിയത്. മരണപ്പെട്ട യുവാവും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നെഞ്ചിൽ കുത്തേറ്റ പ്രജിത്തിനെ ഉടൻ തന്നെ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതികൾക്കായി കൊണ്ടോട്ടി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ടുപേർ നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. നെഞ്ചിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിലെത്താനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്