പത്തനംതിട്ടയിൽ വന്യമൃഗശല്യം രൂക്ഷം|Tiger
പത്തനംതിട്ട ജില്ലയിൽ വന്യമൃഗശല്യം രൂക്ഷം. വനാതിർത്തികളിൽ കടുവ, പുലി, പന്നി, കാട്ടാന തുടങ്ങിയവയുടെ ശല്യം രൂക്ഷമാണ്ട്. എന്നാൽ ഇവയെ തുരത്താനുള്ള നടപടികൾ ഒന്നും വിജയം കണ്ടില്ല. ജില്ലാ അതിർത്തി പ്രദേശമായ കണമലയിൽ കാട്ടു പോത്ത് മരണം വിതച്ചതോടെ മൃഗങ്ങളെ പേടിച്ചു പുറത്തിറങ്ങാൻ ഭയന്നിരിക്കുകയാണ് നാട്ടുകാർ. കടുവയെ പിടിക്കാൻ കൂട് വയ്ക്കുകയും ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തുകയും ചെയ്തെങ്കിലും ഇതൊന്നും ഫലം കാണാതെ വന്നതോടെ അടിക്കാടുകൾ തെളിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ്. സ്വകാര്യ വ്യക്തികളും പറമ്പുകൾ വൃത്തിയാക്കണമെന്ന് ജില്ലാ ഭരണ കൂടം നിർദേശിച്ചിട്ടുണ്ട്. പ്രശ്നബാധിതമായ പ്രദേശത്തെ 10 ഏക്കര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൃത്തിയാക്കും.