ഭൂതഗണങ്ങളുടെ ഉറഞ്ഞാട്ടം
1019 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദാരിക നിഗ്രഹത്തിന് ശെഷം കോപാഗ്നിയാൽ സർവ്വനാശം വിതക്കാൻ മുതിർന്ന ഭദ്രകാളിയെ, ഭൂതഗണങ്ങൾ കോലം കെട്ടിത്തുള്ളി ശാന്തയാക്കിയതായുള്ള ഐതിഹ്യത്തിൽ നിന്നാണ് പടയണിയുടെ തുടക്കം. ഗ്രാമത്തിൻ്റെയും ഗ്രാമവാസികളുടെയും ഐശ്വര്യത്തിനായി ദേവിക്ക് സമർപ്പിക്കുന്ന വഴിപാടാണ് പടയണി. എല്ലാം ആവാഹിച്ചു് ദേശ ദേവതയായ കടമ്മനിട്ട ഭഗവതിക്ക് മുന്നിൽ പ്രകൃതി ശക്തികളെ സൂചിപ്പിക്കുന്ന എല്ലാ കൊലക്കളും എത്തി തുള്ളിയൊഴിഞ്ഞു. പുലർച്ചെ പൂപ്പട തുള്ളി തട്ടിൻമേൽ കളിയോടെ വലിയപടയണി സമാപിച്ചു.ഇതോടെ പകൽ ഭഗവതി പള്ളിയുറക്കത്തിലുമായി. ക്ഷേത്ര നട തുറക്കില്ല. കരക്കാർക്കും വിശ്രമ ദിനമാണ്. പത്താമുദയമായ 24 ന് രാവിലെ 9 മുതൽ 11 വരെ നടക്കുന്ന പകൽ പടയണിയോടെ ഇക്കൊല്ലത്തെ പടയണിക്കാലത്തിന് സമാപനമാകും. കടമ്മനിട്ട പടയണി കൊടിയിറങ്ങുന്നതോടെ മധ്യ തിരുവിതാം,കൂറിലെ പടയണി കാലത്തിനും സമാപനമാകും.