വാസന്തിമഠത്തിൽ വീണ്ടും പൂജയും അടിയും
ആഭിചാരക്രിയ നടത്തിന് അറസ്റ്റിലായി ജ്യാമത്തിലിറങ്ങി വീണ്ടും ആഭിചാരവും മർദ്ദനവും. പത്തനംതിട്ടയിലെ മലയാലപ്പുഴയിൽ ആഭിചാരക്രിയയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശോഭനയുടെ 'വാസന്തി അമ്മ മഠം' എന്ന വീട്ടിലാണ് വീണ്ടും ആഭിചാര്യ ക്രിയകൾ നടന്നത്. ഇവരുടെ വീട്ടിലേക്കു സിപിഎം പ്രവർത്തകരുടെ പ്രതിഷേധം നടന്നു. ജയിലിൽനിന്നു പുറത്തിറങ്ങിയ ശേഷം ഇവർ വീണ്ടും ക്രിയകൾ ആരംഭിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ചു പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടിരിക്കുന്നു എന്ന പരാതി ഉയർന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിലേക്ക് മാർച്ചു നടത്തി. സംഘർഷം ഉടലെടുത്തതോടെ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയപ്പോൾ മൂന്നുപേരെ വീട്ടിനുള്ളിൽ പൂട്ടിയിട്ടതായി കണ്ടു. ഇതിൽ ഏഴു വയസുള്ള കുട്ടിയും ഉൾപ്പെട്ടിരുന്നു.നേരത്തെ പിടിയിലായി കൊട്ടാരക്കര ജയിലിൽ കിടക്കുമ്പോൾ പരിചയപ്പെട്ട പത്തനാപുരത്തെ തട്ടിപ്പു കേസിലെ പ്രതിയായ അനീഷിൻ്റെ കുടുംബത്തെയാണ് മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയ നിലയിൽ കണ്ടത്. കഴിഞ്ഞ അഞ്ചു ദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു.