ക്രൈംബ്രാഞ്ചിനെതിരെ ബന്ധുക്കൾ
1045 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപുല്ലാട് രമാദേവി കൊലക്കേസിൽ ദുരൂഹതകൾ അവസാനിക്കുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബന്ധുക്കൾ. ജനാർദ്ദനൻ നായർക്ക് അനുകൂല നിലപാടുമായിട്ടാണ് ബന്ധുക്കൾ എത്തിയിരിക്കുന്നത്. സംഭവം നടന്ന സമയത്ത് മൃതദേഹം എടുത്തുമാറ്റി കിടത്തുമ്പോൾ തങ്ങളും അവിടെ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ പറയുന്ന തെളിവായ കൈക്കുള്ളിലെ മുടി അന്നുണ്ടായിരുന്നില്ല എന്നും ഇവർ പറയുന്നു. കേസിന്റെ ഭാഗമായി പലതവണ തങ്ങളുടെ മൊഴിയെടുത്തപ്പോഴും ഇതേ അഭിപ്രായം പറഞ്ഞിരുന്നു എന്നും തങ്ങളുടെ സഹോദരിയായ രമയും ഭർത്താവ് ജനാർദ്ദനൻ നായരും തമ്മിൽ വളരെ സ്നേഹത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത് എന്നും ഇപ്പോൾ നുണപ്രചാരണവുമായി രംഗത്തുള്ളവർ അസൂയക്കാരാണെന്നും ഇവർ ആരോപിക്കുന്നു. നിർമ്മാണ തൊഴിലാളിയായ ചുടലും മുത്തുവിനെ തങ്ങൾക്ക് സംശയമുണ്ടെന്നും ചുടല മുത്തുവിന്റെ വാച്ച്, തോർത്ത്, ചെരുപ്പ് തുടങ്ങിയവ കണ്ടെത്തിയിരുന്നു എന്നും എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണ് അന്വേഷണം നടന്നതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.