മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ ഗ്ലാസ് തലയിൽ വീഴാതെ രക്ഷപെട്ട് യാത്രക്കാർ |rain
കനത്ത മഴയിലും കാറ്റിലും പത്തനംതിട്ട ജില്ലയിൽ കനത്ത നാശനഷ്ടങ്ങൾ. അടൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൻറെ വലിയ ഗ്ലാസ് കാറ്റിൽപെട്ട് തകർന്ന താഴേക്ക് വീണു. ഈ അപകടത്തിൽ നിന്ന് സ്കൂട്ടർ യാത്രക്കാരായ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലയിടങ്ങളിലും കാറ്റിൽപെട്ട് മരങ്ങൾ കടപുഴകി വീഴുകയും ശിഖരങ്ങൾ ഒടിഞ്ഞു വീഴുകയും ചെയ്തു. മരം വീണ് പല ഇടങ്ങളിലും വാഹനങ്ങളും വീടുകളും വൈദ്യുത ലൈനുകളും തകർന്നിട്ടുണ്ട്. പലയിടത്തും ഗതാഗത തടസവും ഉണ്ടായി. വ്യാപകമായി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. വാഴ, പടവലം, കോവൽ, പയർ, വെറ്റില, തുടങ്ങിയവയാണ് പ്രധാനമായും നശിച്ചത്. വെള്ളക്കുളങ്ങര ചൂരക്കോട് കളത്തട്ട് ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ടിട്ടും പരിഹാരമായിട്ടില്ല.