Parthasarathi temple: ഓണനാളിൽ ഭഗവാന് നിവേദ്യം സമർപ്പിക്കാനുള്ള അരി ഒരുങ്ങുന്നു
1030 views
pathanamthitta വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാർത്ഥസാരഥിക്ക് നിവേദ്യമൊരുക്കാൻ അരി ഒരുങ്ങുന്നു. ആറന്മുളയിൽ തോണിയും നീരണിഞ്ഞു. ആറന്മുള പാർത്ഥസാരഥിക്ക് ഓണനാളിൽ നിവേദ്യം ഒരുക്കാൻ ആചാരപ്രകാരം കാട്ടൂരിൽ നെല്ലുകുത്തോടെയാണ് വിഭവങ്ങളുടെ സമാഹരണം ആരംഭിച്ചത്. കാട്ടൂരിലെ 18 നായർ കുടുംബങ്ങളുടെ നേതൃത്വത്തിൽ ഉരലിൽ കുത്തി അരിയാക്കിയെടുത്താണ് തിരുവോണത്തോണിയിൽ നിവേദ്യമൊരുക്കാൻ മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ ആഘോഷ പൂർവം കൊണ്ടുപോകുന്നത്. ആറന്മുള ക്ഷേത്രത്തിൽ നിന്നും ചോതി നാളിൽ അളന്നുനൽകിയ നെല്ല് ആചാരം പാലിച്ചു കാട്ടൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. പമ്പാ തീരത്ത് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് നെല്ല് കുത്തുന്നത്. തോണി യാത്രക്ക് തുടക്കം കുറിക്കുന്നതും ഈ ക്ഷേത്ര കടവിൽ നിന്നാണ്. ചോതി നാളിൽ അളന്നുനൽകുന്ന നെല്ല് വിശാഖം നാളിലാണ് കുത്തി തുടങ്ങുന്നത്. തോണിയിൽ കയറുവാൻ അവകാശമുള്ളത് കരയിലെ 18 നായർ കുടുംബത്തിലെ അംഗങ്ങൾക്കാണ്. തിരുവാറന്മുള ക്ഷേത്രത്തിലെ ചോതി അളവിൽ കാട്ടൂർ മഠത്തിനു ലഭിക്കുന്ന നെല്ല് 18 നായർ തറവാട്ടിലെ സ്ത്രീകൾ വ്രതശുദ്ധിയോടെകാട്ടൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു വെച്ച് തന്നെ കുത്തിയെടുത്തു അരിയാക്കി തിരുവോണത്തോണിയിൽ തിരുവാറന്മുളയപ്പനുള്ള തിരുവോണ വിഭവങ്ങളുടെകൂടെ സമർപ്പണത്തിനായി നൽകും. ആറന്മുള കാട്ടൂർ കരക്കാർ പാർത്ഥസാരഥി ഭഗവാന് തിരുവോണത്തോണിയിൽ പരമ്പരാഗത ആചാരങ്ങളോടെ നിറയ്ക്കുന്ന വിഭവങ്ങൾ വർഷം തോറും തിരുനടയിൽ സമർപ്പിക്കുക എന്ന നിയോഗമാണ് മങ്ങാട്ടില്ലത്തെ കാരണവർക്കുള്ളത്. കാട്ടൂർ ക്ഷേത്രത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ,ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ തുടങ്ങിയവരും നെല്ല് കുത്തൽ ചടങ്ങിൽ പങ്കെടുത്തു