Palliyodam: പൂവത്തൂർ പടിഞ്ഞാറ് കരയ്ക്ക് അഭിമാനമായി പുതിയ പള്ളിയോടം നിർമിക്കുന്നു
1010 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൂവത്തൂർ പടിഞ്ഞാറ് കരയ്ക്ക് അഭിമാനമായി പുതിയ പള്ളിയോടം നിർമിക്കുന്നു. പഴയ പള്ളിയോടം ജീർണാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പള്ളിയോടം നിർമിക്കാൻ തീരുമാനിച്ചത്. 571-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടം. കേടുപാടുകൾ സംഭവിച്ച ഇപ്പോഴത്തെ പള്ളിയോടം പുനരുദ്ധരിക്കണമെങ്കിൽ കുറഞ്ഞത് 35 ലക്ഷം ചിലവ് വരും. പുതിയ പള്ളിയോടത്തിന് 55 ലക്ഷം രൂപ ചെലവാകുമെന്ന് പള്ളിയോടം പരിശോധിച്ച ശേഷം ശില്പി ചങ്ങംകരി വേണുവാചാരി അറിയിച്ചു. പള്ളിയോടം പുനർനിർമാണത്തിനായി കങ്ങഴ, മല്ലപ്പളളി എന്നിവിടങ്ങളിൽ നിന്നാണ് ആഞ്ഞിലിമരങ്ങൾ കൊണ്ടുവന്നത്. പന്നിപ്രയാർ മഹാദേവ ക്ഷേത്രം, കവലയിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ തടി എത്തിച്ചിരുന്നു. തുടർന്ന് പഞ്ചപുണ്യാഹം തളിച്ച് ആരതിയുഴിഞ്ഞ് വള്ളപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് പടനിലത്തിൽ തടികൾ എത്തിച്ചത്. നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ പൂവത്തുർ പടിഞ്ഞാറ് കരയ്ക്ക് പള്ളിയോടം ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. പള്ളിയോട മുഖ്യ ശില്പികളായിരുന്ന മുണ്ടപ്പുഴ തച്ചന്മാർ നിർമിച്ച പഴയ പള്ളിയോടം റാന്നി ഐത്തല കരയിൽനിന്ന് വാങ്ങിയതാണ്. ഇത് ഭോപ്പാൽ നാഷണൽ മ്യൂസിയത്തിലേക്ക് നൽകിയിരുന്നു. തുടർന്ന് ചങ്ങംകരി തങ്കപ്പനാചാരിയുടെ കാർമികത്വത്തിൽ നിർമിച്ച നിലവിലെ പള്ളിയോടം 1991 ഓഗസ്റ്റ് 18നാണ് നീരണിഞ്ഞത്.