Mandala Vilakku Festival : മണ്ഡല മകര വിളക്ക്; ശബരിമലയിൽ ഒരുക്കങ്ങളുമായി സർക്കാർ
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ശബരിമലയിലെ മണ്ഡല മകര വിളക്ക് സീസണിൽ ശബരിമല തീർഥാടനം സുഗമമാക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ. ഇതിന്റെ ഭാഗമായി പോലീസ് ആറു ഫേസുകളിലായാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നു ഫേസുകളില്‍ 2000 പേര് വീതവും, പിന്നീടുള്ള മൂന്നു ഫേസുകളില്‍ 2500 പേരെ വീതവുമാണ് നിയോഗിക്കുക. വനം വകുപ്പ് മൂന്ന് ശബരിമല പാതകളിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളും കൂടുതല്‍ ക്യാമറകളും സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. കാനനപാതകളിലും സന്നിധാനത്തും എലിഫന്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയോഗിക്കും. ശുചീകരണത്തിനായി എക്കോ ഗാര്‍ഡുകളെ നിയമിക്കും. കെഎസ്ആര്‍ടിസി 200 ചെയിന്‍ സര്‍വീസുകളും 150 ദീര്‍ഘദൂര സര്‍വീസുകളും നടത്തും. ആരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, റാന്നി, റാന്നി പെരുനാട് തുടങ്ങിയ തീര്‍ത്ഥാടന പാതയിലെ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും ഉദ്യോഗസ്ഥരെയും ആബുലന്‍സും സജ്ജമാക്കും. ഫയര്‍ഫോഴ്സ് 21 താത്ക്കാലിക സ്റ്റേഷനുകള്‍ തുടങ്ങും.50 ലക്ഷം തീര്‍ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീര്ഥാടകരുടെഎണ്ണത്തില് ഇതിലും വര്‍ധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പുകള്‍ ഒരുക്കണം. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയില്‍ ഇടപെടണം. തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി രാധാകൃഷ്ണൻ നിർദ്ദേശം നൽകി.