Sabarimala: ശബരിമല ഭക്തർക്ക് ഇനി അന്നദാനം ദേവസം ബോർഡ് നൽകും; തീരുമാനവുമായി ഹൈക്കോടതി
1009 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമലയിൽ എത്തുന്ന ഭക്തർക്ക് അന്നദാനം നടത്താനുള്ള ചുമതല പൂർണ്ണമായും തിരുവിതാംകൂർ ദേവസം ബോർഡിന് നൽകിയതായി ഹൈക്കോടതി. അയ്യപ്പ സേവാസംഘവും അയ്യപ്പ സേവാസമാജവും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയതോടെയാണ് ഹൈക്കോടതി തീരുമാനം പുറപ്പെടുവിച്ചത്. നേരത്തെ വിവിധ അയ്യപ്പ ഭക്ത സംഘടനകളുടെ പേരിൽ പമ്പയിലും ശബരിമലയിലും അന്നദാനം നടത്തിയിരുന്നു എന്നാൽ ഇതിൽ വ്യാപക ഉയർന്നതോടെയാണ് ഇത് ദേവസം ബോർഡിനെ ഏൽപ്പിച്ചത്. 2017 ൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അഭ്യർത്ഥന പ്രകാരം കോടതി അനുമതി നൽകിയിരുന്നു. മണ്ഡലക്കാലത്തും മാസ പൂജ സമയങ്ങളിലും മുഴുവൻ ഭക്തർക്കും സൗജന്യമായാണ്അന്നദാനം ഒരുക്കിയിട്ടുള്ളത്. പ്രതിദിനം ശരാശരി 22,000 ത്തോളം ഭക്തരാണ് അന്നദാന മണ്ഡപത്തിൽ മുൻ വർഷങ്ങളിൽ എത്തിക്കൊണ്ടിരുന്നത്. മാളികപ്പുറത്തിന് സമീപത്താണ് അന്നദാന മണ്ഡപം തുറന്നു പ്രവർത്തിക്കുന്നത്. 3500 പേർക്ക് ഒരേസമയം ഭക്ഷണം നൽകാനുള്ള അത്യാധുനിക സൗകര്യങ്ങളാണ് അന്നദാന മണ്ഡപത്തിൽ ഒരുക്കിയിട്ടുള്ളത്. ദിവസവും മൂന്ന് തവണ ഹാൾ മുഴുവൻ അണുവിമുക്തമാക്കി ശുചീകരിക്കും. ഇതര സംസ്ഥാന ഭക്തർക്കായി മറ്റ് ഭാഷകളിലും ഭക്ഷണ വിതരണത്തെക്കുറിച്ച് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതൽ 11 മണി വരെയും. ഉച്ചക്ക് 12 മുതൽ 3.30 വരെ പുലാവ്, അച്ചാർ, സലാഡ്, ചുക്കു വെള്ളം എന്നിവയും രാത്രി ഭക്ഷണം 6.30 മുതൽ 11.15 വരെ കഞ്ഞി പയർ/അസ്ത്രം എന്നിവയും വിതരണം ചെയ്യും. ഭക്ഷണ വിതരണ ശേഷം പാത്രങ്ങൾ വൃത്തിയാക്കുന്നതിന് ഇലക്ട്രിക്കൽ ഡിഷ് വാഷ് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 250 ൽ അധികം ജീവനക്കാരാണ് മണ്ഡപത്തിൽ ഉണ്ടായിരുന്നത്. കൃത്യമായ ആരോഗ്യ സുരക്ഷാ ദേവസ്വം ബോർഡ് ഉറപ്പാക്കുന്നുണ്ട്. സ്റ്റീം സംവിധാനം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിലൂടെ വേഗത്തിലും കുറഞ്ഞ ചെലവിലും ഭക്ഷണം തയ്യാറാക്കാൻ സാധിക്കുന്നു. അത്യാഹിതം ഉണ്ടായാൽ നേരിടുന്നതിന് ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങളും അടുക്കളയുൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.പുതിയ സാഹചര്യത്തിൽ അന്നദാനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസം ബോർഡ് പ്രഡിഡന്റ് അറിയിച്ചു.