കയത്തിൽ അകപ്പെട്ട അച്ചനും മകനും രക്ഷകനായി സൈനികൻ
അച്ചൻകോവിലാറിലെ കയത്തിൽ അകപ്പെട്ട അച്ഛനെയും മകനെയും രക്ഷപ്പെടുത്തിയ സൈനികന് അഭിനന്ദന പ്രവാഹം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവരുൾപ്പടെ നിരവധി ആളുകൾ അഭിനന്ദനമറിയിക്കാൻ വീട്ടിൽ എത്തി. പത്തനംതിട്ട വള്ളിക്കോട് മായാലിൽ സ്വദേശി അജിത്ത് ആർ നാരായൺ ആണ് നദി കവരാൻ ശ്രമിച്ച രണ്ട് ജീവനുകൾക്ക് കാവലായത്. ഇന്ത്യൻ ആർമ്മിയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിൽ, രാജസ്ഥാനിൽ ജോലി ചെയ്ത് വന്നിരുന്ന അജിത്ത്, ലേ യിലേക്ക് സ്ഥലം മാറിയതിനെ തുടർന്ന് ലഭിച്ച അവധിദിവസങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കാനായാണ് നാട്ടിലെത്തിയത്. ഞയറാഴ്ച്ച ഉച്ചക്ക് 2 മണിയോടെ, വളളിക്കൊട് അരിക്കത്തറ കടവിന് സമീപമുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയപ്പോഴാണ് കടവിന് സമീപത്ത് നിന്നും നിലവിളി കേട്ടത്. ഓടി എത്തിയപ്പോൾ തൊട്ട് എതിർവശത്ത് ഓമല്ലൂർ പഞ്ചായത്തിലെ മുള്ളതിക്കാട് കടവിൽ സമീപവാസിയായ മoത്തിലേത്ത് ഷിബുവും 12 കാരനായ മകൻ നിതിനും മുങ്ങിത്താഴുന്നതാണ് കണ്ടത്.