Palliyodam Theft: പള്ളിയോടങ്ങളിലെ ആഭരണങ്ങൾ മോഷ്ടിച്ചു ഇത് ചരിത്രത്തിൽ ആദ്യം
1019 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപത്തനംതിട്ടയിൽ പള്ളിയോടങ്ങളുടെ ആടയാഭരണങ്ങൾ മോഷ്ടിച്ചു. ആറന്മുളയിൽ കെട്ടിയിട്ടിരിക്കുന്നപള്ളിയോടങ്ങളിൽനിന്നാണ് മോഷണം പോയത് . പള്ളിയോടങ്ങളിലെ ആടയാഭരണങ്ങളിൽ പ്രധാനമായ കന്ന കുമിളകളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. കോയിപ്പുറം, കീഴ്വൻമഴി, വന്മഴി, മംഗലം, ഓതറ കുന്നേക്കാട്, മുണ്ടൻ കാവ്, വരയന്നൂർ തുടങ്ങിയ ആറന്മുള പള്ളിയോടങ്ങളിലാണ് മോഷണം നടന്നത്. കരക്കാർ ഭക്തി പൂര്വ്വം പരിപാലിക്കുന്ന പള്ളിയോടങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമം കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് ഭാരവാഹികൾ പറയുന്നു.ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തുന്ന പള്ളിയോടങ്ങൾ പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഫിനിഷിങ് പോയിന്റായ സത്രക്കടവിലും ജവാൻ സ്മാരകത്തിന് സമീപത്തുമായി നദിയിൽ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തുനിന്നുമാണ് കന്ന കുമിളകൾ സാമൂഹ്യവിരുദ്ധർ മോഷ്ടിച്ചത്. നദിയിലെ വെള്ള കുറവ് മൂലം ഇവയുടെ യാത്രയ്ക്ക് തടസം നേരിടുകയാണ്. വെള്ളമില്ലാത്തത് മൂലം നദീമധ്യത്തിൽ പോലും പള്ളിയോടങ്ങൾ തുറക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികവും പടിഞ്ഞാറൻ മേഖലയിലെ പള്ളിയോടങ്ങൾ ഈ ഭാഗങ്ങളിൽ അടുപ്പിച്ചിട്ടുള്ളത്.സത്രക്കടവിലും സമീപത്തും സാമൂഹിക വിരുദ്ധ ശല്യം വർധിച്ചിരിക്കുകയാണ്. നദിയിലെ വെള്ളക്കുറവ് മൂലം കടകളിലേക്ക് ഓരോ വള്ളസദ്യക്കുശേഷവും തിരിച്ചുപോകാൻ പറ്റാത്ത സാഹചര്യത്തിൽ സത്രക്കടവിലും ചുറ്റുമായി 30 ഓളം പള്ളിയോടങ്ങൾ കെട്ടിയിട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ പോലീസ് പട്രോളിങ് ഉണ്ടാകണമെന്ന് പള്ളിയോട സേവാ സംഘം ആവശ്യപ്പെട്ടു. കന്ന കുമിളകൾ സൂര്യചന്ദ്രന്മാരുടെ പ്രതീകമായിട്ടാണ് പള്ളിയോടങ്ങളിൽ പവിത്രമായി സ്ഥാപിച്ചിട്ടുള്ളത്. പള്ളിയോടങ്ങളിലുള്ള ഓടിൽ വാർത്ത കന്ന കുമിളകൾ പുതിയതായി നിർമ്മിച്ച് എടുക്കാൻ രണ്ടാഴ്ചയിലധികം സമയംവേണ്ടിവരും. ഓരോ കുമിളക്കും 5000 ത്തോളം രൂപ വേണ്ടിവരും. ആചാരാനുഷ്ഠാനങ്ങളെ അപമാനിക്കലും അവഹേളിക്കലുമാണ് സാമൂഹ്യ വിരുദ്ധ ശക്തികൾ നടത്തിയിട്ടുള്ളത്. ആയതിനാൽ ഈ സാമൂഹ്യ വിരുദ്ധ ശക്തികളെ നിലക്കുനിർത്താനും കന്നി കുമിളകൾ കണ്ടെത്താനും വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. സംഭവത്തിൽ പള്ളിയോട സേവാ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.