Palakkad Onathallu: നാടിന്റെ യുദ്ധസ്മരണകൾ പുതുക്കി പാലക്കാട് ഓണത്തല്ല് നടന്നു
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പാലക്കാട് പല്ലശ്ശനയിൽ ഇത്തവണയും ഓണത്തല്ല് നടന്നു. പതിവു തെറ്റിക്കാതെ നടന്ന ഓണത്തല്ലിൽ പ്രായഭേദമെ നിരവധി പേരാണ് പങ്കെടുത്തത്. പാലക്കാട്ടുകാരുടെ കേൾവി കൊണ്ട പഴമയുടെ ഐതിഹ്യം വിളിച്ചോതിയാണ് ഓരോതവണയും പല്ലശനയിൽ ഓണത്തല്ല് അരങ്ങേറുന്നത്. നാടുവാണിരുന്ന സാമൂതിരിരാജാവിന്റെ സഹായികളായ ഇടപ്രഭുക്കന്മാരായിരുന്നു കുറൂർ നമ്പിടിയും, കുതിരവട്ടത്ത് നായരും. പല്ലശനയുടെ പ്രിയപ്പെട്ട രാജാവായിരുന്നു കുറൂർ നമ്പിടി. ഇദ്ദേഹത്തെ കുതിരവട്ടത്ത് നായർ യുദ്ധത്തിൽ ചതിച്ച് കൊന്നു. രോഷാകുലരായ ദേശക്കാർ കുതിരവട്ടത്ത് നായർക്കെതിരെ പടനയിച്ച് യുദ്ധം ചെയ്തെന്നാണ് വിശ്വാസം. ആ യുദ്ധവീര്യത്തെ വീണ്ടും ഓർമ്മിക്കാനാണ് ഓണത്തല്ല് നടക്കുന്നത്. തിരുവോണനാളിൽ നടക്കുന്ന ഓണത്തല്ലിന് ഒരുകുടി, എഴുകുടി സമുദായങ്ങളിലെ അംഗളാണ് ഭാഗമാകുന്നത്. കുളികഴിഞ്ഞ് കൊലച്ചോറുണ്ടാണ് തല്ലിൽ പങ്കെടുക്കുന്നവർ വീടുകളിൽനിന്ന് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷം കൊവിഡ് മൂലം ചടങ്ങ് മാത്രമായിരുന്നു ഓണത്തല്ല് . ഇക്കുറി പ്രൗഡഗംഭീരമായി തന്നെ ചടങ്ങ് നടന്നു. എല്ലാ വർഷവും തിരുവോണ നാളിലാണ് ചരിത്ര പ്രസിദ്ധമായ ഓണത്തല്ല് നടന്നുവരുന്നത്.