ThollpavaKooth: പോലീസ് ജോലിക്കൊപ്പം തോൽപ്പാവക്കൂത്ത് പഠനവും; കൂത്തുമാടത്തിൽ ശ്രദ്ധേയനായി ഗ്രേഡ് എസ് ഐ
1024 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാക്കിയഴിച്ച് വച്ച് കലാകാരന്റെ വേഷത്തിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജനാരായണൻ. പാലപ്പുറം ചിനക്കത്തൂർ പൂരത്തിൻ്റെ വരവറിയിച്ച് കൊണ്ട് ക്ഷേത്രത്തിൽ നടക്കുന്ന തോൽപ്പാവക്കൂത്ത് അവതരിപ്പിച്ച് ശ്രദ്ധേയനായിരിക്കുകയാണ് രാജനാരായണൻ. സദാനന്ദ പുലരുടെ കൂത്ത് സംഘത്തിൽ ഇത്തവണ കുണ്ടളശേരി പട്ടത്ത് വീട്ടിൽ രാജനാരായണൻ എന്ന പോലീസുകാരൻ കലയെ ഹൃദയത്തിലേറ്റിയാണ് കൂത്തുമാടത്തിലെത്തിയത്. കൂനത്തറ ലക്ഷ്മണ പുലവർക്ക് കീഴിലാണ് രാജനാരായണൻ തോൽപ്പാവക്കൂത്ത് അഭ്യസിച്ചത്. ഇതിനിടെ കൂത്തിൻ്റെ പ്രസിദ്ധ ശൈലിയായ പാലപ്പുറം ശൈലി കൂടി പഠിക്കണമെന്ന ആഗ്രഹത്താൽ പ്രസിദ്ധ കൂത്ത് ആചാര്യൻ എ.സദാനന്ദപുലവർക്ക് ഗുരു ദക്ഷിണ വച്ചു. താൻ ഇപ്പോഴും കല പഠിച്ചു കൊണ്ടിരിക്കുകയാണെന്നും താനൊരു കലാ വിദ്യാർത്ഥി മാത്രമാണെന്നും രാജനാരായണൻ പറഞ്ഞു. ജോലി ചെയുന്നതിനിടയിൽ കല പഠനത്തിനും രാജനാരായണൻ സമയം കണ്ടെത്തിയിരുന്നു,. .മൂന്നുമാസത്തിലധികം സമയമെടുത്താണ് കൂത്തിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. ഇതിനിടെയാണ് ചരിത്രപ്രസിദ്ധമായ ചിനക്കത്തൂർ കാവിലെ പൂരത്തോടനുബന്ധിച്ച് കൂത്ത് അവതരിപ്പിക്കണമെന്ന ഈ പോലീസുകാരന്റെ ആഗ്രഹം ഗുരുനാഥന് മുന്നിൽ പ്രകടിപ്പിക്കുന്നത്. പോലീസ് വേഷത്തിൽ നിന്നും കലാകാരനായി കൂത്തുമാടത്തിൽ എത്തിയ രാജനാരായണന് പ്രോത്സാഹനവുമായി സർക്കിൾ ഇൻസ്പെക്ടർ എം സുജിത്തും കൂത്തു മാടത്തിൽ എത്തിയിരുന്നു. ഫെബ്രുവരി 24നാണ് ചിനക്കത്തൂർ പൂരം നടക്കുന്നത്. പതിനേഴ് ദിവസം തുടർച്ചയായി നടക്കുന്ന കൂത്തിൽ ജോലിത്തിരക്കുകൾ കാരണം പൂർണ്ണ സമയവും പങ്കെടുക്കാൻ ആകില്ലെന്ന പരിഭവത്തിലാണ് രാജനാരായണൻ. എന്നാൽ ഒഴിവുസമയങ്ങളെ ഇതിനായി ഉപയോഗുണപ്പെടുത്താനാണ് രാജനാരായണന്റെ തീരുമാനം.