മൃതദേഹാവശിഷ്ടങ്ങൾക്ക് ഏഴുദിവസത്തെ പഴക്കം
1049 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾക്ക് ഏഴുദിവസത്തെ പഴക്കം. പ്രാഥമിക പരിശോദനയ്ക്ക് ശേഷം മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ് ആണ് വിവരം വ്യക്തമാക്കിയത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഒളവണ്ണയിലെ ഹോട്ടൽ ഉടമയായ സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ഹോട്ടൽ ജീവനക്കാരനായ ഷിബിലി, പെൺ സുഹൃത്ത് ഫർഹാന എന്നിവരാണെന്നാണ് മനസിലാക്കുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവർക്ക് പുറമേ ഫർഹാനയുടെ സുഹൃത്ത് ആഷിക്ക് എന്ന ചിക്കുവിനെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം ഉപേക്ഷിച്ചത് ഇയാൾക്ക് അറിവുണ്ടായിരുന്നുവെന്നാണ് വിവരം. മരണം നടന്നത് 18 നും 19നും ഇടയിലാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടിത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.